X
    Categories: indiaNews

രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസിന്റെ അതിക്രമം; കഴുത്തിന് പിടിച്ചു, തള്ളി നിലത്ത് വീഴ്ത്തി,പരിക്ക്-ദൃശ്യങ്ങള്‍ കാണാം

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു വിട്ടയിച്ചു. ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കസ്റ്റഡിയിലെടുക്കെ യുപി പൊലീസ് നടത്തിയ അതിക്രമത്തില്‍ നിലത്തുവീണ രാഹുല്‍ ഗാന്ധിക്ക് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ട്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടയുകയായിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പെണ്‍കുട്ടിയുടെ വീടിലേക്ക് ഒറ്റക്ക് നടന്നു പോകാനായിരുന്നു രാഹുലിന്റെ ശ്രമം. എന്നാല്‍ സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാനും രാഹുലിനെ തടയാനുണാണ് ആദിത്യനാഥ് സര്‍ക്കാറിന്റെ പൊലീസ് ഉത്തരവിട്ടത്.

രാഹുല്‍ ഗാന്ധിയെ റോഡില്‍ തടഞ്ഞ യുപി പൊലീസ് കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് കീഴടക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് കുതറി നീങ്ങിയ രാഹുലിനെ മര്‍ദ്ദിച്ച പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.

പൊലീസിന്റെ മര്‍ദ്ദനത്തില്‍ താഴെവീണ രാഹുല്‍ ഗാന്ധിയുടെ മുഖം നിലത്തിടിച്ചു. യുപി പൊലീസിന്റെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, യോഗി പൊലീസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നിരോധനാജ്ഞ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്നും കൂട്ടം ചേരുന്നതാണ് പ്രശ്നമെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും യുപി പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

chandrika: