X

രമാദേവി കൊലക്കേസ്: 17 വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

വീടിനുള്ളില്‍ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ വീട്ടമ്മയെ കണ്ടെത്തിയ കേസില്‍ 17 വര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍. 2006 മെയ് 26ന് വൈകീട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത്.

കേസില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രമാദേവിയുടെ കൈയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാല്‍, ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

ഇവരുടെ വീടിനോടു ചേര്‍ന്നു കെട്ടിടനിര്‍മ്മാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതല്‍ കാണാതായതിനാല്‍ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്ത്രീയെ തെങ്കാശിയില്‍ വച്ച് കണ്ടെത്തി ഇത് കേസില്‍ വലിയ വഴിത്തിരിവായി മാറി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

webdesk14: