X
    Categories: indiaNews

139 പേര്‍ പീഡിപ്പിച്ചെന്ന് പരാതി; 42 പേജുള്ള എഫ്.ഐ.ആര്‍

ഹൈദരാബാദ്: 139 പേര്‍ പീഡിപ്പിച്ചുവെന്ന് 25 വയസ്സുകാരിയായ ദലിത് യുവതിയുടെ പരാതി. വര്‍ഷങ്ങളായി വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍, രാഷ്ട്രീയക്കാര്‍, വക്കീലന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ ഉള്‍പ്പെടയുള്ളവര്‍ പീഡിപ്പിച്ചതായാണ് പരാതി. തെലങ്കാനയിലെ പാഞ്ചഗുട്ട സ്‌റ്റേഷനിലാണ് ഇവര്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.

അതേസമയം, പരാതിയില്‍ 42 പേജ് നീളുന്ന എഫ്.ഐ.ആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. 2009-ല്‍ ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും ഒരു വര്‍ഷത്തിനകം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍ തന്നെ ബന്ധുക്കളടക്കമുള്ള 20 പേര്‍ തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വിവാഹ മോചനശേഷം ഇവര്‍ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും പഠനം തുടരുകയും ചെയ്തു.

എന്നാല്‍, പ്രതികള്‍ പീഡനം തുടരുകയും പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. നിരവധി തവണ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഭയം, പരിഭ്രാന്തി, പ്രതികളില്‍ നിന്നുള്ള ഭീഷണി എന്നിവ കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പൊലീസ് പറയുന്നു. എസ്.സി/എസ്.ടിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.

chandrika: