X
    Categories: indiaNews

മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹത്തിന് ‘പുനര്‍ജന്‍മം’

ലക്‌നൗ: മരിച്ചെന്നു കരുതി ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചയാള്‍ക്ക് പുനര്‍ജന്‍മം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീകേഷ് കുമാര്‍ (40) എന്നയാള്‍ക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ഏഴു മണിക്കൂര്‍ ഫ്രീസറില്‍ കഴിയേണ്ടി വന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ശ്രീകേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ ശ്രീകേഷ് മരിച്ചതായി അറിയിച്ചു. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

ഏഴു മണിക്കൂറുകള്‍ക്ക് ശേഷം പോസ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കുമ്പോഴാണ് മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. പോസ്‌മോര്‍ട്ടത്തിനായി ബന്ധുക്കളുടെ കയ്യില്‍നിന്നു സമ്മതപത്രവും ആശുപത്രി അധികൃതര്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. മൃതദേഹം പുറത്തെടുത്തുമ്പോള്‍ ബന്ധുക്കളാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രീകേഷിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്നും അതിനാലാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്നുമാണ് അധികൃതരുടെ വാദം.

 

web desk 3: