X
    Categories: MoreViews

ഭീഷണി കത്തുകളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണം: മുസ്്‌ലിംലീഗ്

കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണി കത്തുകള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്‌കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടി നിന്ന് സര്‍ഗ രചനകള്‍ നടത്തുന്ന രാമനുണ്ണിയെ ഇത്തരം ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.
മതേതരത്വത്തിനും സഹിഷ്ണുതക്കും തൂലികകൊണ്ടും സര്‍ഗാത്മകതകൊണ്ടും സംഭാവന നല്‍കുന്ന കെ.പി രാമനുണ്ണിയെ പോലൊരു എഴുത്തുകാരന് എല്ലാ പിന്തുണയും ഉറപ്പാക്കണം. ആറു മാസത്തിനകം ഇസ്്‌ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. കത്തിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നും പിന്നിലാരാണെന്നും പുറത്തുവരേണ്ടതുണ്ട്. രാമനുണ്ണിക്കും ദീപാ നിശാന്തിനുമെതിരെ ഉയര്‍ന്ന ഭീഷണികള്‍ കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അത്തരം സമീപനങ്ങളെ മുളയിലെ നുള്ളിക്കളയണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: