X
    Categories: indiaNews

കഞ്ചാവ് മേടിക്കാന്‍ പണം നല്‍കിയില്ല; കൈ തല്ലിയൊടിച്ച ശേഷം മകന്‍ അമ്മയെ കൊന്നു

പട്‌ന: ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ കഞ്ചാവ് മേടിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 50 കാരിയായ മാതാവിനെ 23 കാരന്‍ കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഫ്രൂണ്‍ ബീവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. പ്രതി നയീം ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

പ്രതി പണം ചോദിച്ചപ്പോള്‍ വീട്ടിലേക്കുള്ള ഭക്ഷണ സാധനം പോലും വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ലെന്ന് ജാഫ്രൂണ്‍ ബിവി പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പ് കമ്പികൊണ്ട് മകന്‍ മാതാവിനെ ക്രൂരമായി തല്ലി ചതയ്ക്കുകയും കൈകള്‍ തല്ലിയൊടിച്ച ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നയീമിന്റെ ഇളയ സഹോദരന്‍ ഗുദ്ദു വീട്ടിലെത്തിയപ്പോള്‍ പ്രതി മാതാവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടു. പ്രതിയെ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ഗുദ്ദുവിനെ തള്ളിമാറ്റി പ്രതി രക്ഷപെട്ടു. തുടര്‍ന്ന് ജാഫ്രൂണ്‍ ബീവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ചിന്‍പൂര്‍ പൊലീസ് പറഞ്ഞു.

പത്ത് ദിവസം മുമ്പ് ഭാര്യയെ മര്‍ദ്ദിച്ചതിന് നയീമിനെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുദ്ദുവിന്റെ മൊഴി പ്രകാരം നയീമിനെതിരെ എഫ്‌ഐആ!ര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

chandrika: