X
    Categories: MoreViews

ശ്രീജിവിന്റെ മരണം: വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍ പ്രതിക്കൂട്ടില്‍; നില്‍ക്കുന്ന പൊലീസിന് പതിവ് നിസഹായാവസ്ഥ

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തിവരുന്ന സമരം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയതോടെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്. സ്വന്തം സഹോദരന്‍ കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്ന് സത്യഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വികാരം മനസിലാകുമെന്നും എന്നാല്‍ സംഭവത്തിലെ വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും പോസ്റ്റുകളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പൊലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാന്‍ കഴിയാത്ത പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴുള്ളത്. സംഭവത്തെ ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ വരെ മറവിരോഗത്തിന് അടിമപ്പെട്ടവര്‍ എന്നോണം ശ്രീജിത്തിന് ഒപ്പം എന്ന ഹാഷ് ടാഗുമായി രംഗത്ത് വരുന്നത് പൊതുസമൂഹം വീക്ഷിക്കുന്നുണ്ട് എന്ന കാര്യം ഓര്‍മ്മിക്കണം. മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പില്‍ പാര്‍പ്പിക്കേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടെങ്കിലും മുന്‍കാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തില്‍ ഒരു പ്രതിയെ ലോക്കപ്പില്‍ പാര്‍പ്പിക്കാന്‍ ഒരോ പൊലീസുകാരനും നിര്‍ബന്ധതിനാകുന്നത്. മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കുറ്റത്തിന് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശ്രീജീവ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റം അയാള്‍ ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച മൊബൈലുകള്‍ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ് പല കടകളിലും വില്‍ക്കുവാനും ശ്രീജീവ് ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പൊലീസിന് തെളിവും മൊഴിയും നല്‍കിയിട്ടുണ്ട്. സബ്കലക്ടര്‍ ആയിരുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ശ്രീജീവിന്റെ ശരീരം ഇന്‍ക്വസ്റ്റ് നടത്തിയത്. മെഡിക്കല്‍ കോളജിലെ ഒരു സംഘം ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കൂടാതെ ശ്രീജീവില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പ് ഫോറിന്‍സിക് പരിശോധനയും നടത്തിയിരുന്നു. ഇങ്ങനെ സാധ്യമായ എല്ലാം ഉപയോഗിച്ച് വസ്തുത പുറത്ത് കൊണ്ടുവരണം. അതിലൂടെ പൊലീസ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. പൊലീസിനെതിരെ ചില ആക്ഷേപങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടായി പൊതുവേദിയില്‍ പറഞ്ഞ വാക്കുകള്‍ ഗൗരവമായി കാണേണ്ടത്. കുറ്റവാളികളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക മാത്രമാണ് പൊലീസ് ജോലി. അല്ലാതെ പ്രാകൃത ശൈലിയിലെ പൊലീസിംഗ് ഈ കാലഘട്ടത്തില്‍ ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഇത് ഉറപ്പാക്കാനുള്ള ബാധ്യത മുഴുവന്‍ സഹപ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടതാണെന്നും അസോസിയേഷന്‍ വിശദമാക്കുന്നു.

chandrika: