X

15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്നു കരുതിയോ ചോദിച്ചവരെല്ലാം ഊളകള്‍ വിവാദ പ്രസംഗവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: രാജ്യത്തെ പൗരന്മാക്ക് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്കിട്ടു നല്‍കാമെന്നു പറഞ്ഞു പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാള്യത മറക്കാന്‍ സുരേഷ് ഗോപിയുടെ കൊണ്ടുപിടിച്ച ശ്രമം. 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ റോസാപ്പൂ വെച്ച മഹാന്‍ എന്നും സുരേഷ് ഗോപി ആക്ഷേപിച്ചു. ഇംഗ്ലിഷും ഹിന്ദിയും അറിയാത്തവരാണ് നരേന്ദ്ര മോദി 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് വിശ്വസിക്കുന്നതെന്നും അവരെയൊക്കെ ഊളകള്‍ എന്നു വിളിക്കാനേ നിര്‍വാഹമുള്ളൂ എന്നും സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ …

പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ?

ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണ സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടു വന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ട് എന്ന് പറഞ്ഞതിന്.

മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ…

web desk 1: