X
    Categories: Video StoriesViews

ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്‍കിയ തകര്‍പ്പന്‍ മറുപടി

സുഷമാ സ്വരാജ്, സ്വരാജ് കൗശല്‍

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി വെച്ചിട്ടുള്ള സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ വരുന്ന ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കുന്നതില്‍ വിദഗ്ധനാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദേശകാര്യ മന്ത്രിയുടെ ഭര്‍ത്താവ് ആയതിനാല്‍ തന്നെ, സുഷമാ സ്വരാജിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ഉരുളക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുന്ന സ്വരാജ് കൗശലിനെ 12,500-ലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.

സുഷമാ സ്വരാജിന്റെ ശമ്പളം എത്രയെന്ന് ചോദിച്ച വിരുതന് സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘നോക്കൂ… എന്റെ വയസ്സും മാഡത്തിന്റെ ശമ്പളവും ചോദിക്കരുത്. അത് മോശം സ്വഭാവമാണ്….’ പുരുഷന്റെ ശമ്പളവും സ്ത്രീയുടെ വയസ്സും ചോദിക്കരുതെന്ന പൊതുബോധത്തെ പരിഹസിച്ചു കൊണ്ടാണ് ഭാര്യയുടെ ശമ്പളവും ഭര്‍ത്താവിന്റെ വയസ്സും ചോദിക്കരുതെന്ന് കൗശല്‍ പറയുന്നത്.

 

‘താങ്കളെ കണ്ടുമുട്ടാനുള്ള ഒരു വഴി പറഞ്ഞുതരൂ’ എന്നാവശ്യപ്പെട്ടയാള്‍ക്ക് സ്വരാജ് നല്‍കിയ മറുപടി ഇങ്ങനെ: ‘പോലീസ് താങ്കളെ വിളിക്കുമ്പോള്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാനൊരു അഭിഷാഷകനാണ്…’

2015-ല്‍ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ സ്വരാജ് വെറും നാലു പേരെയാണ് ഫോളോ ചെയ്യുന്നത്. നിയമ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാറുള്ള ലൈവ് ലോ, ദി ഹിന്ദു ലീഗല്‍ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാല്‍, ന്യൂസ്18 ലീഗല്‍ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ്, ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എഡിറ്റര്‍ ധനഞ്ജയ് മഹാപാത്ര എന്നിവരെ മാത്രം. എന്തുകൊണ്ടാണ് സുഷമാ സ്വരാജിനെ ഫോളോ ചെയ്യാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അവര്‍ എന്നെ പിന്തുടരാത്തതു കൊണ്ട്…’

ജി.എസ്.ടി, ബീഫ്, ഘര്‍ വാപ്‌സി തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്തതെന്ത് എന്ന ചോദ്യത്തിനോട് സ്വരാജ് പ്രതികരിച്ചത് ‘അമിത ഡോസില്‍ രാഷ്ട്രീയം കഴിച്ചാല്‍ അതിജീവിക്കാന്‍ എനിക്കു കഴിയില്ല’ എന്നാണ്.

സ്വരാജ് കൗശലിന്റെ രസകരമായ ചില മറുപടികള്‍:

ചന്ദ്രിക വെബ് ഡെസ്‌ക്‌: