X

കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത്; മാതാപിതാക്കൾക്ക് വിട്ടുനൽകും

തിരുവനന്തപുരം ചാക്കയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്. ബിഹാര്‍ സ്വദേശികള്‍ക്ക് അനുകൂലമായി ഡി.എന്‍.എ പരിശോധനാഫലം. ഇതോടെ കുട്ടി  ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്.

കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമസമിതിക്ക് കത്തു നല്‍കി.  കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ മാസം 19നാണ് ചാക്കയില്‍ നിന്നും നാടോടി ദമ്പതികളുടെ 2 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയില്‍ നിന്നും ഇന്നലെ കബീറിനെ അറസ്റ്റ് ചെയ്തു.

webdesk13: