X

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി. മന്ത്രിക്കെതിരായ എ.ഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുള്ള ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസേടുക്കുന്നതിന് തടസമില്ലെന്ന് ഹൈകോടതി.

കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം ഫയലില്‍ സ്വീകരീച്ചത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആക്ഷേപം ഗൗരമുള്ളതാണെന്നും സാങ്കേതിക പിഴവുകള്‍ പരിഹരിച്ചുകൊണ്ട് പുതിയ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവാമെന്നും കോടതി പറഞ്ഞു. 1994ലാണ് കേസിനാസ്പദമായ സംഭവം.

ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവര്‍ക്കെതിരെ 2006 മാര്‍ച്ച് 24ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

 

webdesk14: