X

ബ്രെക്‌സിറ്റ്: അവിശ്വാസം മറികടന്ന് തെരേസ മേ

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മേ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മേ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എം.പിമാരെ ബ്രിക്‌സിറ്റ് കരാറില്‍ തെരേസ മേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മേ അവിശ്വാസം മറികടന്നത്. അധികാരമേറ്റെടുത്തപ്പോള്‍ ബ്രിക്‌സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ മേ അവകാശപ്പെട്ടിരുന്നു.

306 നെതിരെ 325 വോട്ടുകള്‍ മേക്കൊപ്പം നിന്നു. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വടക്കന്‍ അയര്‍ലെന്റ് ഡെമോക്രാറ്റിക്ക് യൂണിയസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചാണ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. 432 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു. 202 പേര്‍ മാത്രമാണ് അനുകൂലിച്ചത്. ഈ സാഹചര്യത്തിലാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

chandrika: