X

തൃശൂരില്‍ സാഹിത്യകാരനു നേരെ സംഘപരിവാറിന്റെ ക്രൂരമായ ആക്രമണം

ഗുരുവായൂര്‍: തൃശൂരില്‍ സാഹിത്യകാരന് നേരെ ക്രൂര അക്രമണം അഴിച്ചുവിട്ട് ബിജെപി. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളോടൊപ്പം അദ്ദേഹം മര്‍ദനമേറ്റ വിവരം പങ്കുവച്ചു.

എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് മനോഹരനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അക്രമികളിലൊരാളുടെ മകന്റെ വിവാഹം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ജാഗ്രതാനിര്‍ദ്ദേശമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് മനോഹരന്‍ പറയുന്നു.

രണ്ടു മാസം മുമ്പ് നടന്ന് ഈ സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് മനോഹരന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

web desk 1: