X

തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു, സബ് കലക്ടർ കെ.മീരയ്ക്ക് അന്വേഷണ ചുമതല

കൊച്ചി:രണ്ട് പേർ മരണത്തിന് ഇടയാക്കിയ തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സബ് കളക്ടർ അന്വേഷിക്കും. സ്ഫോടനത്തിൽ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്‌.

കൊച്ചി സബ് കലക്ടർ കെ.മീരയ്ക്കാണ് അന്വേഷണ ചുമതല. മീര ഇന്നു തന്നെ സ്ഥലം സന്ദർശിക്കും. രv. തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാടു പറ്റിയെന്നാണു കണക്ക്. ചെറിയ നാശനഷ്ടങ്ങൾ അടക്കമാണ് ഇത്രയധികം പരാതികളെത്തിയത്. പരാതികൾ റിജിസ്റ്റർ ചെയ്യാൻ വീട്ടുടമകൾക്ക് ഇന്നും സൗകര്യം  ഒരുക്കിയിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.

 

webdesk14: