X

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കൂട്ടത്തല്ല്; രാജസ്ഥാന്‍ ബി.ജെ.പിയില്‍ കലാപം

ആല്‍വാര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. ആല്‍വാറില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി നേതാക്കള്‍ തമ്മിലടിച്ചു.

രോഹിതാഷ് ശര്‍മ, ദേവി സിങ് ഷഖാവത് എന്നീ നേതാക്കന്മാരാണ് മുഖ്യമന്ത്രി വസുന്ധര രാജെയയെയും അണികളെയും സാക്ഷിയാക്കി തമ്മില്‍ തല്ലിയത്. മുഖ്യമന്ത്രി നയിക്കുന്ന ഗൗരവ് യാത്രക്കിടെയാണ് സംഭവം.

യാത്രയുടെ സ്വീകരണ പരിപാടിക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വേദിയിലുള്ളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

വസുന്തരരാജ നടത്തുന്ന ഗൗരവ് യാത്രയുടെ തുടക്കം മുതല്‍ തന്നെ വിവാദമായിരുന്നു. പാര്‍ട്ടിയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കൂടാതെ വസുന്തര രാജെയുടെ യാത്രക്ക് മറുപടിയായി സ്വാഭിമാന്‍ യാത്ര നടത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയോട് ഇടഞ്ഞു നിന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.

Watch Video: 

chandrika: