X

കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ സംഘപരിവാറുകാരനേ ഇങ്ങനെ പറയാന്‍ കഴിയൂ !

താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച വാര്‍ത്തക്ക് താഴെ ചിരിയുടെ ഇമോജിയും മലപ്പുറമല്ലേ ,കുഴപ്പമില്ല എന്ന കമന്റുമായി സംഘപരിവാറുകാര്‍. ആറ് പിഞ്ചുകുട്ടികളടക്കം 22 പേര്‍ മരണപ്പെട്ട് കേരളം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്പോള്‍ മനുഷ്യനായി പിറന്നവര്‍ക്കല്ലാതെ ഇങ്ങനെ പറയാനും എഴുതാനും കഴിയുമോ എന്ന് ചോദിക്കുകയാണ് മലയാളികള്‍.ഇതിനെതിരെ വലിയ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

നെറ്റിസണ്‍ സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

‘നിഖില്‍ നേമം ഒറ്റപ്പെട്ട പ്രതിഭാസമല്ല. സംഘപരിവാര്‍ വിഷം കുത്തിവെച്ച് കുത്തിവെച്ച് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളില്‍ ഒന്നാവണം …
അഥവാ ഇനിയും പുറത്തു കൊണ്ടു വരേണ്ട fake id ആവണം ….
Nikhil Nemam എന്ന സാമൂഹ്യ fb id  ഗുണഗണമായി പ്രഖ്യാപിച്ചിട്ടുള്ളത് താന്‍ ആര്‍ എസ് എസുകാരനാണെന്നാണ് …
കേരളാ സ്റ്റോറിയെ കുറിച്ച് അനുരാഗ് ഠാക്കുറും മോദിയും ഒക്കെ നടത്തുന്ന പ്രസംഗ ഭാഗങ്ങള്‍ വരെ ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു….
ഇയാള്‍  ചാനല്‍ താനൂരിലെ മരണം പതിനൊന്നായ നേരം ഇട്ട പോസ്റ്റിന് കീഴെ മലപ്പുറത്താണ് ദുരന്തമെന്നതിനാല്‍ സന്തോഷിച്ചിരിക്കുന്ന പ്രതികരണം ഇട്ടിരിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്നത്…
സാധാരണ ഇത്തരം ജന്തുക്കള്‍ വിഷം സ്വയം വമിച്ചു പോയാലും പിന്നീടത് മായിച്ചു കളയും ….
ഞാനിത് എഴുതുന്നതിന് തൊട്ടു മുന്‍പ് നോക്കിയപ്പോഴും അതവിടെ കിടക്കുന്നുണ്ടായിരുന്നു ….
പ്രാണന്‍ പോകുന്നതു കണ്ട് ചിരിക്കാന്‍ തോന്നുന്ന ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത് ….

 

Chandrika Web: