X

ബാബറി മസ്ജിദ് പൊളിച്ചതിനുപകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന്  മൂന്ന് മുന്‍ കര്‍സേവകര്‍

ബാബറി മസ്ജിദ് പൊളിച്ചതില്‍ മനംനൊന്ത് ഇസ്‌ലാം മതം സ്വീകരിച്ച മൂന്ന് മുന്‍ കര്‍സേവകര്‍ പള്ളിപൊളിച്ചതിന്റെ പ്രായശ്ചിത്തമായി ബാബരി മസ്ജിനു പകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന ശപഥവുമായി രംഗത്ത്. ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍ , ശിവപ്രസാദ് എന്നിവരാണ് പള്ളിപൊളിച്ചത്തിന് ശേഷം തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും ഇപ്പോള്‍ ബാബറി മസ്ജിദിന് പകരമായി നൂറു പള്ളികള്‍ നിര്‍മ്മിക്കും എന്നു പറഞ്ഞത്.

തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ അഭിമാനമല്ല മറിച്ച് മാനസിക വേദനയാണുള്ളതെന്നും ഇതിനു. പ്രായശ്ചിത്തമായി തങ്ങള്‍ മരിക്കുന്നതിന് മുമ്പ് 100 പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയോ പണിയുകയോ ചെയ്യുമെന്ന് ശപഥം ചെയ്ത ബല്‍ബീര്‍ സിങും യോഗേന്ദ്ര പാലും നിവവില്‍ 40 പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.

1992 ഡിസംബര്‍ 2 ന് ബാബറി മസ്ജിദ് പൊളിക്കുബോള്‍ മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു പാനിപ്പത്തില്‍ നിന്നുള്ള മുന്‍ ശിവസേന പ്രവര്‍ത്തകനായ ബല്‍ബീര്‍ സിങ്. പള്ളി തകര്‍ത്ത ശേഷം ബല്‍ബീര്‍ സിങ് കൊണ്ടുവന്ന രണ്ടു കല്ലുകള്‍ ഇന്നും ശിവസേന ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്ന് പള്ളിപൊളിക്കുന്നതില്‍ പങ്കാളിയാവുകയും പൊളിച്ച പള്ളിയുടെ രണ്ടു കല്ലുകള്‍ കൊണ്ടുവന്നതിന് തന്റെ ജന്മനാടായ പാനിപ്പത്തില്‍ വന്‍ സ്വീകരണവും ബല്‍ബീര്‍ സിങിന് ലഭിച്ചിരുന്നു.

എന്നാല്‍ ഒരുകാലത്ത് അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രത്തിന് വേണ്ടി വാദിച്ച ഇയാള്‍ പിന്നീട് പശ്ചാത്താപം മൂലം സ് ലാം സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ആമിര്‍ എന്നാണ് ബല്‍ബീര്‍ സിങിന്റെ ഇപ്പോഴത്തെ പേര്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേന്ദ്ര പാല്‍ മുഹമ്മദ് ഉമറുമായി മാറി. മുസ്‌ലിം പണ്ഡിതനായ മൗലാന കലീം സിദ്ധീഖിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതോടെയാണ് സിങില്‍ മാറ്റമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ മത പ്രഭാഷണങ്ങള്‍ കേട്ടതോടെ സിങില്‍ പരിവര്‍ത്തനമുണ്ടാവുകയും ഇ സ് ലാം സ്വീകരിക്കുകയുമായിരുന്നു. പീന്നീട്് ജന്മനാടായ പാനിപ്പത്ത്് വിട്ട സിങ് ഹൈദരാബാദിലേക്ക് ജീവിതം മാറ്റുകയും ഒരു മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. മാത്രമല്ല ഇസ്‌ലാം മതം പഠിപ്പിക്കുന്നതിനായി ഒരു സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.ബാബറി മസ്ജിദ് പൊളിക്കുന്നതിനായി 4000 കര്‍സേവകര്‍ക്ക് പരിശീലനം നല്‍കിയ അയോധ്യയിലെ മുന്‍ ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകനായ ശിവപ്രസാദ് പിന്നീട് മനംമാറ്റം വരികയും
1997 ല്‍ ഷാര്‍ജയിലേക്ക് ജോലി തേടിപോയ ഇദ്ദേഹം അവിടെവെച്ച് ഇസ് ലാം മതം സ്വീകരിക്കുകയും മുഹമ്മദ് മുസ്തഫ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

chandrika: