X

കുഞ്ഞിനെ ‘വാങ്ങിയത് മക്കളില്ലാത്തിനാല്‍; പണം ആവശ്യപ്പെട്ടത് യുവതിയുടെ ഭര്‍ത്താവ്’

തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വാങ്ങിയത് മക്കളില്ലാത്തതിനാല്‍ വളര്‍ത്താനാണെന്ന് തിരുവല്ലം സ്വദേശിനി. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രി പറയുന്നത്, ‘രണ്ട് വര്‍ഷമായി കുഞ്ഞിന്റെ അമ്മയെ പരിചയമുണ്ട്. വീട്ടുജോലിയും മറ്റും പോകുന്നയാളാണ്. ഏഴാം മാസത്തിലാണ് എന്നോട് പറയുന്നത്. നിനക്ക് മക്കളില്ലല്ലോ കുഞ്ഞിനെ നീ എടുത്തോ എന്ന് എന്നോട് പറഞ്ഞു. അവളുടെ ഭര്‍ത്താവ് വിളിച്ച് നിരന്തരം ശല്യം ചെയ്തതുകൊണ്ടാണ് പൈസ കൊടുത്തത്. പ്രസവ സമയത്താണ് ഞാന്‍ പോകുന്നത്. വ്യാഴാഴ്ച അഡ്മിറ്റായി, വെള്ളിയാഴ്ച പ്രസവിച്ചു. തിങ്കളാഴ്ച വീട്ടില്‍ കൊണ്ടുവന്നു. ആശുപത്രിയുടെ പുറത്തുവച്ചാണ് കുഞ്ഞിനെ എന്റ കൈയ്യില്‍ തന്നത്. കുഞ്ഞിനെ വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്’- കുഞ്ഞിനെ വാങ്ങിയ സ്ത്രി പറഞ്ഞു.

webdesk14: