X

സ്വതന്ത്ര സ്ഥാപനമായ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പിണറായി സര്‍ക്കാരിന്റെ പരസ്യത്തിനെതിരെ എഴുത്തുകാരന്‍ അന്‍വര്‍ അലി

‘എഴുത്താളരെല്ലാം സര്‍ക്കാരിന്റെ പരസ്യം പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഴുത്താളര്‍ പരസ്യമായി ഇക്കാര്യത്തിലുള്ള താന്താങ്ങളുടെ നിലപാട് പറയേണ്ടതാണ്. അക്കാദമി പ്രസിഡന്റും ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ അന്‍വര്‍ അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല എന്നാണ് ഒരു വാര്‍ത്താ മാധ്യമത്തില്‍ നിന്ന് അറിഞ്ഞത്. അങ്ങനെയെങ്കില്‍ കവി സച്ചിദാനന്ദന്‍ സര്‍ക്കാരിനെ തന്റെ എതിര്‍പ്പറിയിക്കുകയും, അതിനുള്ള സര്‍ക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം രാജിക്കത്ത് തയ്യാറാക്കാനോ പരസ്യമച്ചടിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കാനോ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സര്‍ക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാല്‍, അക്കാദമി പുസ്തകങ്ങളുടെ ചട്ട സര്‍ക്കാരിന്റെ പരസ്യപ്പലകയാക്കുന്നതില്‍ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. ആയിക്കോട്ടേ. പക്ഷേ, അശോകന്‍ ചെരുവില്‍, സുനില്‍ പി. ഇളയിടം, ഇ പി രാജഗോപാലന്‍ എന്നിത്യാദി അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളുടെ നിലപാട് എന്താണ് ? അവര്‍ ആയത് വ്യക്തമാക്കേണ്ടതാണെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

webdesk14: