Connect with us

Culture

അഖിലേഷിനെതിരെ മുലായം: ശിവ്പാല്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനേ

Published

on

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കലഹം അവസാനിക്കുന്നില്ല. 2012ല്‍ അഖിലേഷിന് പകരം സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനെ എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ശിവ്പാലിനും അഖിലേഷിനുമിടയിലുള്ള തര്‍ക്കത്തില്‍ സമാധാനം ഉരുത്തിരിഞ്ഞതിനു പിന്നാലെയാണ് മകനെതിരെ രൂക്ഷമായ ഭാഷയില്‍ മുലായം പ്രതികരിച്ചത്.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വന്നെന്നും തന്റെ മകനായതു കൊണ്ടാണ് അഖിലേഷിനെ യു.പിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അച്ഛനും മകനുമിടയില്‍ ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട് എന്ന് തെളിയിക്കുന്നതാണ് മുലായത്തിന്റെ വാക്കുകള്‍. ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയ ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ചു സീറ്റു മാത്രമാണ് ലഭിച്ചത്. ശിവ്പാലായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 30-35 സീറ്റെങ്കിലും ലഭിക്കുമായിരുന്നു. ശിവ്പാല്‍ യാദവിനെ പോലുള്ളവര്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ശിവ്പാലിനെ നിയോഗിച്ചതില്‍ അഖിലേഷ് അസംപ്തൃപ്തനാണെങ്കില്‍, തന്റെ മകനായതു കൊണ്ടാണ് അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായി അംഗീകരിച്ചത് എന്ന് അഖിലേഷ് മനസ്സിലാക്കണം. താന്‍ അംഗീകരിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നില്ല. ഉന്നത തസ്തികയില്‍ ഇരിക്കുമ്പോള്‍ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പഠിക്കണം. വിമര്‍ശനങ്ങളെ സഹിക്കാന്‍ പഠിക്കണം.

2012ലെ തെരഞ്ഞെടുപ്പിന് മുമ്പ് സൈക്കിള്‍ ഓടിക്കുകയല്ലാതെ അഖിലേഷ് എന്തു ചെയ്യുകയായിരുന്നു- അദ്ദേഹം ചോദിച്ചു. ശിവ്പാലുമൊന്നിച്ച് പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ‘ഞങ്ങള്‍ കുടിലുകളില്‍ ഉറങ്ങിയിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. ലാത്തിച്ചാര്‍ജ് അഭിമുഖീകരിച്ചിട്ടുണ്ട്. അന്നെല്ലാം നിങ്ങളെല്ലാം എവിടെയായിരുന്നു. ഈ ‘തമാശ’ തുടരാന്‍ ഞാന്‍ അനുവദിക്കില്ല’ – അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടി യുവവിഭാഗത്തിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് കുടുംബപ്രശ്‌നമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. നേരത്തെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നാലെ എടുത്തു മാറ്റിയ വകുപ്പുകള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശിവ്പാലിന് അഖിലേഷ് തിരിച്ചുനല്‍കിയിരുന്നു. പദവിയില്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യം വളര്‍ന്നതിനു പിന്നാലെ മുലായം നടത്തിയ ഇടപെടലാണ് പരിഹാരത്തിന് വഴിയൊരുക്കിയത്. സെപ്തംബര്‍ 13ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രമുഖ വകുപ്പുകളില്‍ നിന്ന് ശിവ്പാലിനെ മാറ്റിയതോടെയാണ് എസ്.പിയില്‍ തര്‍ക്കം ഉടലെടുത്തത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി മുലായം ശിവ്പാലിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ വകുപ്പില്‍ അഴിച്ചുപണി നടത്തിയത്. നേരത്തെ, അഖിലേഷായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending