Culture
യു.എന്നില്‍ ഇസ്രാഈലിന് വമ്പന്‍ തിരിച്ചടി

യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന്‍ മണ്ണിലെ ഇസ്രാഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയുടെ സഹായത്തോടെ 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു. എതിര്‍ത്തു വോട്ടുചെയ്യാന്‍ ഒരാള്‍ പോലുമുണ്ടായില്ല.
അമേരിക്കയുടെ അസാധാരണ ചുവടുമാറ്റമാണ് പ്രമേയം അംഗീരിക്കാന്‍ കാരണമായത്. ഫലസ്തീന്‍ അനുകൂല പ്രമേയങ്ങളെ മുഴുവന്‍ വീറ്റോ പ്രയോഗിച്ച് പരാജയപ്പെടുത്തിയിരുന്ന യു.എസ് ഇത്തവണ ഇസ്രാഈലിനെ സഹായിച്ചില്ല. യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈലിനെ ചിറകിലൊതുക്കി സംരക്ഷിച്ചുപോന്നിരുന്ന അമേരിക്ക ഇത്തവണ ഫലസ്തീന്‍ അനുകൂല നിലപാടാണ് രക്ഷാസമിതിയില്‍ സ്വീകരിച്ചത്.
പ്രമേയം വീറ്റോ ചെയ്യണമെന്ന ഇസ്രാഈലിന്റെ അഭ്യര്‍ത്ഥന യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തള്ളുകയായിരുന്നു. വൈറ്റ്ഹൗസില്‍നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അനധികൃത ജൂതകുടിയേറ്റത്തിന് കനത്ത അടിയാണ് ഒബാമ നല്‍കിയിരിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവന്റെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നയതന്ത്ര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഫലസ്തീന്‍ അനുകൂല പ്രമേയം സാധിച്ചു.
രക്ഷാസമിതിയില്‍ പ്രമേയത്തെ പരാജയപ്പെടുത്താന്‍ ട്രംപ് പരമവാധി ശ്രമിച്ചിരുന്നു. അമേരിക്കയുടെ രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിക്കണമെന്ന് ഒബാമ ഭരണകൂടത്തിന് അദ്ദേഹം നിര്‍ദേശം പോലും നല്‍കി. അമേരിക്കയില്‍ ഒരുസമയം ഒരു പ്രസിഡന്റ് മാത്രമാണുള്ളതെന്ന നിയമം പോലും മറന്നാണ് ട്രംപ് പ്രവര്‍ത്തിച്ചത്.
രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്ന ഈജിപ്ത്, ന്യൂസിലന്‍ഡ്, വെനസ്വേല, മലേഷ്യ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദഫലമായി പ്രമേയം അവതരിപ്പിക്കുന്നതില്‍നിന്ന് ഈജിപ്ത് പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ മനസ് മാറ്റാന്‍ ട്രംപിന് സാധിച്ചില്ല.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു