Connect with us

Video Stories

റോഹിംഗ്യകളുടെ യാതന അവസാനിപ്പിക്കണം

Published

on

ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഏറെപ്പേര്‍ക്ക് വ്യാപാര-ജീവിത ബന്ധങ്ങള്‍ കൊണ്ട് പരിചിതമായ നാടാണ് മ്യാന്‍മാര്‍ എന്ന പഴയ ബര്‍മ. ഇവിടെ നിന്ന് ഏറെക്കാലമായി ഉയര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്‌നമാണ് ന്യൂനപക്ഷമായ റോഹിംഗ്യകളുമായി ബന്ധപ്പെട്ട കൊടുംക്രൂരതകള്‍. മ്യാന്‍മറിലെ റക്കൈന്‍ പ്രവിശ്യയില്‍ നൂറ്റാണ്ടുകളായി വസിച്ചുവരുന്ന മുസ്്‌ലിംകളാണ് റോഹിംഗ്യകള്‍. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനും തുടര്‍ന്നും നടന്നുവരുന്ന സൈനിക നടപടിയിലൂടെ നൂറ്റമ്പതോളം പേര്‍ കൊല്ലപ്പെടുകയും മുപ്പതിനായിരം പേര്‍ പലായനം ചെയ്യുകയും ചെയ്തു. ഇതിലുമെത്രയോ പേര്‍ക്കാണ് കാലങ്ങളായുള്ള സൈനിക-ഭൂരിപക്ഷ പീഡനം മൂലം ജീവത്യാഗം ചെയ്യേണ്ടി വരികയും നാടുവിടേണ്ടിയും വന്നിട്ടുള്ളത്. അയല്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളിലാണ് റോഹിംഗ്യക്കാര്‍ സൈ്വര്യ ജീവിതം തേടിപ്പോകുന്നത്. മനുഷ്യാവകാശ സമാധാനപ്രശ്‌നങ്ങളിലുള്ള ശക്തമായ നിലപാടുകളും പോരാട്ടങ്ങളും കൊണ്ട് നോബല്‍ സമ്മാനത്തിന് അര്‍ഹയായ ഓങ് സാങ് സൂക്കിയുടെ നാടാണ് മ്യാന്‍മാര്‍ എന്നത് ഓര്‍ക്കുമ്പോള്‍ ഈ രാജ്യത്തെ കൊടിയ മനുഷ്യാവകാശ ധ്വംസനം കേട്ട് സമാധാന കാംക്ഷികള്‍ക്ക് ലജ്ജിക്കേണ്ടിവരുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് അവസരങ്ങളുടെ അഭാവവും അരക്ഷിത ബോധവും ഉണ്ടാകുന്നത് ഏതൊരു സമൂഹത്തിലും ആശാസ്യമല്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിയതമായ മാനദണ്ഡങ്ങള്‍ സാംസ്‌കാരികമായി ഉന്നതരായ നാം തയ്യാറാക്കിയിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ഇച്ഛക്കൊത്തും അടിമത്തത്തിലും ഔദാര്യത്തിലും ജീവിക്കേണ്ട അവസ്ഥ പല രാജ്യങ്ങളിലും സമൂഹങ്ങളിലും ശാസ്ത്രീയ-സാംസ്‌കാരിക പുരോഗതിയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംഭവിക്കുന്നുണ്ട് എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ് എന്നതു ശരിതന്നെ. എന്നാല്‍ തൊഴിലും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും പോയിട്ട് സമാധാനപരമായും സൈ്വര്യമായും കിടന്നുറങ്ങാന്‍ പോലും കഴിയാത്ത വിധമുള്ള പീഡനങ്ങളും അക്രമങ്ങളുമാണ് റോഹിംഗ്യകളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവാണ്. തെരഞ്ഞെടുക്കപ്പെട്ട സൂക്കി സര്‍ക്കാരിന് സൈന്യത്തിന്റെ അക്രമത്തിന് ഉത്തരവാദിത്തമില്ല എന്നാണ് പറയുന്നത്. എന്നാല്‍ സൂക്കിയുടെ നോബല്‍ സമ്മാനം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം സമാധാനത്തിനും സ്വാതന്ത്ര്യത്തിനും മാത്രം വേണ്ടിയായിരുന്നോ എന്നാണ് ചോദ്യമുയരുന്നത്.

റക്കൈനില്‍ നൂറു കണക്കിന് കെട്ടിടങ്ങളാണ് സൈന്യം അഗ്നിക്കിരയാക്കിയതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. പലായനം ചെയ്യുന്നവര്‍ക്കുനേരെ പോലും വെടിയുതിര്‍ക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. സമാധാനത്തിന്റെ ദൂതനായ ശ്രീബുദ്ധന്റെ അനുയായികളുള്ള ഭൂരിപക്ഷ ജനതയാണ് ഈ കാട്ടിക്കൂട്ടലുകളെല്ലാം നടത്തുന്നതെന്നതാണ് വൈരുധ്യവും ആക്ഷേപകരവും. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് റോഹിംഗ്യകളെക്കുറിച്ച് സൈന്യവും ഭൂരിപക്ഷ മതക്കാരും ആരോപിക്കുന്നത്. എന്നാല്‍ ഏറെ തലമുറകളായി ജീവിക്കുന്നവരാണ് റോഹിംഗ്യകളെന്നത് ഇക്കൂട്ടര്‍ മന:പൂര്‍വം മറച്ചുവെക്കുകയോ സൗകര്യപൂര്‍വം മറക്കുകയോ ആണ്. അങ്ങനെ പുതിയ പൂര്‍വികരെല്ലാം നാടുവിടണമെങ്കില്‍ എല്ലാ ജനതക്കും പഴയ ആഫ്രിക്കയിലേക്കായിരിക്കും മടങ്ങേണ്ടി വരിക. തീവ്രവാദികളെയാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. എന്നാല്‍ വിരലിലെണ്ണാവുന്ന ഇവരുടെ ചെയ്തികള്‍ക്ക് വലിയ കൂട്ടം ജനതയെ കുരുതിക്ക് കൊടുക്കുന്നത് എന്ത് നേടാനാണ്. ഇനി തീവ്രവാദികള്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചാല്‍ തന്നെ അവരെ അതിന് കാരണക്കാരാക്കിയ ക്രൂരമായ നരഹത്യകളെ എങ്ങനെ സൈന്യത്തിന് ന്യായീകരിക്കാനാകും? സിറിയയിലും ഇറാഖിലും മറ്റും ഭരണകൂടങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വ്യയവും സൈനിക ശക്തി വ്യൂഹവും രോഹിംഗ്യകളുടെ കാര്യത്തില്‍ കൂടി കാട്ടാന്‍ വന്‍ ശക്തികളായ യു.എസ്സും റഷ്യയും തയ്യാറാകേണ്ടതുണ്ട്.

ബംഗ്ലാദേശിലെ ചിറ്റഗോംഗ് പ്രദേശത്തോട് ചേര്‍ന്നുള്ള പ്രവിശ്യയാണ് റക്കൈന്‍. 14194 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും മൂന്നു ലക്ഷം മാത്രം ജനസംഖ്യയുമുള്ള പ്രവിശ്യയുടെ 42.7 ശതമാനം മാത്രമാണ് രോഹിംഗ്യ മുസ്‌ലിംകള്‍. ആകെക്കൂടി പത്തുലക്ഷം ആളുകള്‍. ബുദ്ധമതക്കാരാകട്ടെ 55.8 ശതമാനവും. 2012ല്‍ റക്കൈന്‍ വംശജരും മുസ്‌ലിംകളും തമ്മില്‍ നടന്ന കലാപത്തില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് നാടുവിട്ടത്. ഇവരിന്നും വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥി ടെന്റുകളിലാണ് കഴിയുന്നത്. അഭയാര്‍ഥികളായി കടലിലൂടെ നാടുവിടുന്നവരുടെ കാര്യവും കഷ്ടമെന്നല്ലാതെ പറയാനാവില്ല. പല അയല്‍ രാജ്യങ്ങളും ഇവരെ തീരത്തടുക്കും മുമ്പും നടുക്കടലില്‍ വെച്ചു തന്നെയും തിരിച്ചയക്കുന്ന കാഴ്ചകള്‍ ഭീതിതവും സ്‌തോഭജനകവുമാണ്. പതിനായിരങ്ങളാണ് ഇങ്ങനെ ഇന്ത്യന്‍ അതിര്‍ത്തിയിലും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതനയില്‍ ജീവിതം തള്ളിനീക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഇവിടെ ഏറെ ദയനീയം. മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് തങ്ങളുടെ ജനസംഖ്യ കുറക്കുമെന്നാണത്രെ പ്രാദേശിക സമുദായക്കാരുടെ ന്യായം. ഇത് അടിസ്ഥാന രഹിതവും അസത്യ പ്രചാരണം വഴി ആശങ്ക കൂട്ടുന്നതിനുമായുള്ളതുമാണ്. എല്ലാ നാട്ടിലും ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന അധികാരക്കൊതിയുള്ള നേതൃത്വം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന ദുര്‍ന്യായമാണിത്. ഇതുതന്നെയാണ് അടുത്ത കാലത്തായി ഇന്ത്യയിലും ഇസ്രാഈലിലെ ജൂതരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യവും വൈപുല്യവുമായിരിക്കണം ആധുനിക മനുഷ്യന്റെ പാരസ്പര്യത്തിന് അടിസ്ഥാനം.

ഏപ്രിലില്‍ ഏറെക്കാലത്തെ സൈനിക ഭരണത്തിന് ശേഷം അധികാരമേറ്റ സൂക്കി ഭരണകൂടത്തിന് സ്വന്തം പാര്‍ട്ടിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയിലെ ജനാധിപത്യത്തോട് വല്ല പ്രതിദ്ധതയുമുണ്ടെങ്കില്‍ ചെയ്യേണ്ടത് എത്രയും വേഗം ഈ മനുഷ്യക്കുരുതി നിര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിക്കുകയാണ്. അതിന് പോയിട്ട് സൈനിക നടപടിയെ അപലപിക്കുക കൂടി ചെയ്യാന്‍ സൂക്കി എന്ന പോരാളി വനിത തയ്യാറാവുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തെ അലോസരപ്പെടുത്തുന്നു. പല അന്താരാഷ്ട്ര സംഘടനകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പഠനത്തിനെത്തിയ മുന്‍ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ വെളിപ്പെടുത്തിയത് സ്ഥിതി വളരെ ശോചനീയമാണെന്നാണ്. റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും മതിയായ സമ്മര്‍ദം ചെലുത്തണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending