Video Stories
സഹകരണ മേഖലയില്‍ കരിനിഴല്‍ വീഴ്ത്തരുത്
ഗ്രാമീണ മേഖലയുടെ ജീവ നാഡിയായ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി ഗൗരവാവഹമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ അസാധുവാക്കല്‍ നടപടിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നതെന്നാണ് ആരോപണം. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസര്‍വ് ബാങ്കിന്റെ കല്പന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടര്‍ന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടര്‍ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോള്‍. സംസ്ഥാന സഹകരണ ബാങ്കിനെയും അര്‍ബന്‍ ബാങ്കുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെതുടര്‍ന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകള്‍ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ജനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്ക് കല്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഒരാഴ്ച പരമാവധി 24000 രൂപ പിന്‍വലിക്കാമെന്നുമാത്രം. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്. 16,100 ശാഖകളിലായി ഒന്നരക്കോടി നിക്ഷേപകരാണ് കേരളത്തില്‍ സഹകരണ മേഖലയിലുള്ളതെന്നറിയുമ്പോള്‍ റിസര്‍വ് ബാങ്ക് തീരുമാനത്തിന്റെ വ്യാപ്തി അളക്കാനാകും.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി വിഷയം ചര്‍ച്ച ചെയ്തെങ്കിലും അനുകൂലമായല്ല അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീനും യു.ഡി.എഫ് നേതാക്കളും റിസര്‍വ് ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തിയിട്ടും വിലക്ക് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ഇന്ന് സഹകരണഹര്‍ത്താല്‍ ആചരിക്കുകയും യു.ഡി.എഫ് കരിദിനം ആചരിക്കുകയുമാണ്. സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെയും സമീപിച്ചുകഴിഞ്ഞു.
2016 സെപ്തംബര്‍ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. ഇതാവണം ഈ ശക്തികളെ അലോസരപ്പെടുത്തുന്നത്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷന് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. ബാങ്ക് എന്ന സംജ്ഞയുടെ പരിധിയില്‍ ഇവ വരികയും ചെയ്യുന്നുണ്ട്. ഇതനുസരിച്ച് മറ്റു ബാങ്കുകളെയും തപാലാപ്പീസുകളെയും പോലെ സഹകരണ ബാങ്കുകള്‍ക്കും പുതിയ നടപടി വിലക്കില്ലാതെ നടത്താന്‍ കഴിയണമായിരുന്നു. മുന്‍ രാഷ്ട്ര നേതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ കൊണ്ടുവന്ന് പുഷ്ടിപ്പെടുത്തിയ ഈ മേഖലയ്ക്കു കീഴില്‍ ഇന്ന് രാജ്യത്തെ മുപ്പത് ശതമാനത്തോളം പേര്, കേരളത്തില്‍ പകുതിയോളം, തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. കേരളത്തില്‍ നെല്‍ കൃഷിക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നതിനും സബ്സിഡി നല്‍കുന്നതിനും മറ്റും സഹകരണ ബാങ്കുകള്‍ നിര്‍വഹിക്കുന്ന പങ്ക് നിസ്സീമമാണ്.
അന്താരാഷ്ട്ര രംഗത്തുതന്നെ സ്വകാര്യ-പൊതു മേഖലയെ സംയോജിപ്പിച്ച് ഏറ്റെടുത്ത സഹകരണ മേഖല കേരളത്തിലാണ് ഇന്ന് മെച്ചപ്പെട്ട നിലവാരത്തിലുള്ളത്. മലപ്പുറത്തടക്കം ഏതാണ്ടെല്ലാ ജില്ലാ ബാങ്കുകളും കോര്‍ സംവിധാനത്തിലേക്ക് മാറിയിട്ട് വര്‍ഷങ്ങളായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതിയും നിക്ഷേപകരുടെ പേരു വിവരവും നല്കുന്നു. ആദായ നികുതി വകുപ്പ് നിര്‍ദേശ പ്രകാരം നിലവില്‍ തന്നെ അമ്പതിനായിരം രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഏതൊരു കള്ളപ്പണവും കണ്ടെത്താമെന്നിരിക്കെയാണ് 35,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനമുള്ളത് ആദായ നികുതി വകുപ്പിനാണ്. അത് നിര്‍വഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയത്. ഇതിന് പെരുമ്പറയുമായി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഒരു തരം കാടടച്ചുവെടിവെക്കലായി ഇത്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്കും ഇത് ബാധകമാണോ എന്ന് പറയേണ്ട ഉത്തരവാദിത്തം ഇവര്‍ക്കുണ്ട്.
1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് കാരണമായത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോള്‍, താഴേക്കിടയിലുള്ള കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കള്‍. രാജ്യത്ത്് 40 കോടിയിലേറെ ജനങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെടുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഭാഗമായി പുതുതലമുറ ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയിരിക്കെയാണ് ഗ്രാമീണജനതയുടെ അത്താണിയായ സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയുടെ മറുവശമാണിത്. സഹകരണ മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ബന്ധപ്പെടുത്തി കേരള ബാങ്ക് രൂപീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയമാണിത്. മേഖലയെ തന്നെ തകര്‍ക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് ഗൂഢനീക്കം നടത്തുന്നുണ്ടെങ്കില്‍ അതിനെ കേരളവും രാജ്യത്തെ മുഴുവന്‍ സഹകാരികളും ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടതാണ്.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala19 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime2 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala3 days ago
മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ