Connect with us

gulf

പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശില്‍; പുരസ്‌കാര പട്ടികയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നവരേറെ

17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: 17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പുരസ്‌കാര ദാനവും നടക്കും. പ്രവാസികള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും വിലപ്പെട്ട പുരസ്‌കാരം എന്ന നിലക്ക് പുരസ്‌കാര പട്ടികയില്‍ ഇടംനേടാന്‍ വിവിധ വിദേശരാജ്യങ്ങളിലുള്ള പ്രവാസികള്‍ തീവ്രശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യസേവനരംഗത്തുള്ളവര്‍ മുതല്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതര്‍വരെ പുരസ്‌കാരംസ്വപ്നംകണ്ടു കഴിയുന്നുണ്ട്.

വിവിധ മേഖലകളില്‍ സേവനം ചെയ്ത പ്രവാസികളെയാണ് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ആദരിക്കുന്നത്. 2003ല്‍ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസില്‍ കഴിഞ്ഞ16 സമ്മേളനങ്ങളിലായി ഇതുവരെ 269 പേരെ പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അതേസമയം വന്‍തുക മുടക്കി നടക്കുന്ന പ്രവാസി ഭാരതി ദിവസ് കൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതൊരുവിധ പ്രയോജനവുമില്ലെന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവരും തൊഴില്‍പരമായും മറ്റും പ്രയാസമനുഭവിക്കുന്നവരുമായ ആയിരക്കണക്കിനുപേര്‍ വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കിലും അത്തരക്കാരെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും കേന്ദ്രസര്‍ക്കാര്‍ തലങ്ങളില്‍ നടക്കുന്നില്ലെന്നതാണ് പ്രധാന പരാതി.

കാലങ്ങളായി നിലനില്‍ക്കുന്ന അമിതമായ വിമാനടിക്കറ്റ് നിരക്കിനെക്കുറിച്ച് പ്രവാസികള്‍ നിരന്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

gulf

ദാവൂദ് ഹാജിയുടെ മയ്യിത്ത് കബറടക്കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

Published

on

വാടാനപ്പള്ളി: കഴിഞ്ഞദിവസം മരണപ്പെട്ട പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗവും കെഎംസിസി നേതാവുമായ വാടാനപ്പള്ളി മുക്രിയകത്ത് എംഎം ദാവൂദ് ഹാജിയുടെ മയ്യിത്ത് വാടാനപ്പള്ളി തെക്കെ ജുമുഅത്ത് പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ആറുപതിറ്റാണ്ടോളം അബുദാബിയില്‍ പ്രവാസ ജീവിതം നയിച്ച ദാവൂദ്ഹാജി മത-സാമുഹിക- സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അരനൂറ്റാണ്ടിലേറെ അദ്ദേഹം അബുദാബി രാജകുടുംബത്തിലെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായി സേവനം ചെയ്ത ദാവൂദ്ഹാജി സാധാരണക്കാരന്റെ പ്രയാസങ്ങളില്‍ എന്നും കൂടെനില്‍ക്കുകയും പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

അബുദാബിയില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനക്ക് കെഎംസിസി നേതാവും പണ്ഡിതനുമായ യു അബ്ദുല്ല ഫാറൂഖി നേതൃത്വം നല്‍കി. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending