X

കോറോണാ വൈറസിനെ  ജൈവായുധമാക്കാന്‍ ചൈന പദ്ധതിയിട്ടെന്ന്  ;  യുഎസ്

വാഷിംഗ്ടണ്‍ :ജൈവായുധം എന്ന നിലയില്‍ കൊറോണാ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടതായി തെളിയിക്കുന്ന സുപ്രധാന രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത മഹായുദ്ധം  ജൈവായുധം ഉപയോഗിച്ച് ആയിരിക്കുമെന്ന ചൈനീസ് ആര്‍മിയുടെ   പ്രവചനത്തിന്റെ നിര്‍ണായക രേഖകള്‍  അമേരിക്ക് ലഭിച്ചതായി ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ്”  എന്ന ചൈനീസ് പ്രബന്ധത്തിലാണ്  ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 2015 കാലയളവില്‍ തന്നെ ചൈന ഈ വൈറസുകളെ കുറിച്ച്  ചര്‍ച്ച ചെയ്തതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു. മനുഷ്യ നിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യമാണ് ചൈനക്ക് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചനാള്‍ മുതല്‍ ചൈനയ്‌ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ശീതീകരിച്ച സമുദ്ര വിഭവങ്ങള്‍ വഴിയാണ് കൊറോണ വൈറസ് രാജ്യത്തെത്തിയ എന്നാണ് ചൈന ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.

web desk 3: