X

ഖത്തര്‍ ലോകകപ്പ് ;വൈറലായി ഒന്നാം ക്ലാസുകാരന്റെ പ്രവചനം

കൊച്ചു വിരലുകളില്‍ ഖത്തര്‍ ലോകകപ്പിലെ മുഴുവന്‍ ടീമുകളെയും പകര്‍ത്തിനല്‍കി ഒന്നാം ക്ലാസുകാരന്‍. തൃശ്ശൂര്‍ വെങ്ങിനിശ്ശേരി സ്വദേശി റെനിഷിന്റെയും ഷബാനയുടെയും മകനാണ് ഈ കൊച്ചുപ്രതിഭ.സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങി നിരവധി വേദികളില്‍ ലോകകപ്പ് പ്രവചനങ്ങളും, അഭിപ്രായങ്ങളും നാം കാണാറുണ്ടെങ്കിലും ഇങ്ങനെയൊരു വിലയിരുത്തല്‍ ഒരുപക്ഷെ ഇതാദ്യമാവാം.

 

 

ഫിഫ ലോകകപ്പിന്റെ ഓരോ ഗ്രൂപ്പിലെയും ടീമുകളെയും താരങ്ങളെയും വിലയിരുത്തി, അവരുടെ കഴിഞ്ഞ സീസണിലെ കളികള്‍ വിശകലനം ചെയ്ത് ആദ്യ ഘട്ടംമുതല്‍ കലാശപോരുവരെയുള്ള കണക്കുകള്‍ നിരത്തി ജേതാവിനെ പ്രവചിക്കാനുള്ള ഒന്നര വയസുകാരന്റ പ്രായത്തില്‍ കവിഞ്ഞ താല്പര്യത്തെയും കഴിവിനെയും എടുത്തു പറയേണ്ട ഒന്നാണ്. പ്രിയ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ആണെങ്കിലും നെയ്മറുടെ ബ്രസീല്‍ ഖത്തര്‍ കിരീടമുയര്‍ത്തുമെന്നാണ് കുഞ്ഞു റാദിന്റെ നിരീക്ഷണം. അതിലുപരി ലോകകപ്പിലെ ഓരോ ഗ്രുപ്പിലെയും താരങ്ങളെയും നിരീക്ഷിച്ച്, അവരുടെ കരുത്തും ന്യുനതകളും സാധ്യതതകളും റാദിന്‍ എടുത്തു പറയുന്നുണ്ട്.

എ ഗ്രുപ്പില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ബി ഗ്രുപ്പില്‍ നിന്ന് ഇംഗ്ലണ്ടും സി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഡി യില്‍ ഡെന്മാര്‍ക്കും ഇ യില്‍ ജര്‍മ്മനിയും എഫില്‍ ബെല്‍ജിയവും ജി യില്‍ ബ്രസീലും എച്ച് ഗ്രൂപ്പില്‍ ഇഷ്ട ടീമായ പോര്‍ച്ചുഗലും മുന്നിലെത്തുമെന്നാണ് കുഞ്ഞന്‍ കായിക പ്രേമിയുടെ പ്രവചനം. വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ കാണാന്‍ കഴിയുകയെന്നും ഫുട്‌ബോള്‍ പ്രേമികളെ ഇന്നും വേദനിപിക്കുന്ന ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തിലെ തോല്‍വിക്കുള്ള ബ്രസീലിന്റെ മറുപടി കൂടിയാവും ഇത്തവണത്തെ ലോകകപ്പെന്നുമുള്ള റാദിന്റെ വാക്കുകള്‍ കായികാരാധകരെ ആവേശത്തിലാഴ്ത്തും.
കേരളത്തിലെ നീലപ്പടയുടെ ഹൃദയത്തെ മുള്‍മുനയിലാഴ്ത്തി പ്രീ ക്വര്‍ട്ടറില്‍ മെസ്സിപ്പട പുറത്താകുമെന്നാണ് റാദിന്റെ മറ്റൊരു നിരീക്ഷണം.

ക്വര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തി ഫ്രാന്‍സും, ജര്‍മ്മനിയെ തളച്ച് ബ്രസീലും, ഡെന്മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ടും, ബെല്‍ജിയത്തെ തോല്‍പിച്ച് പോര്‍ച്ചുഗലും സെമിയിലെത്തുമെന്നും, ബ്രസീല്‍ ഫ്രാന്‍സ് സെമി പോരാട്ടം കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിക്കുമെന്ന കൊച്ചുമിടുക്കന്റെ വലിയ നിരീക്ഷണം ആരാധകര്‍ ആരാധനയോടുകൂടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ളത്.പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുകലിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുമെന്നും, ബ്രസീല്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചുകൊണ്ടു ബ്രസീല്‍ കപ്പടിക്കുമെന്നുമാണ് റാദിന്‍ പറയുന്നത്…

 


റാദിനെന്ന കൊച്ചു മിടുക്കന്റെ ഫുട്‌ബോള്‍ പ്രേമത്തെയും താല്പര്യത്തെയും മാതാപിതാക്കള്‍ ഒപ്പം ചേര്‍ത്തു പിടിക്കുന്നുണ്ടെന്നു തെളിവ് കൂടിയാണ് യു കെ ജി മുതലുള്ള റാദിന്റെ ഫുട്‌ബോള്‍ പരിശീലനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ തരമാകണമെന്നാണ് റാദിന്റെ ആഗ്രഹം. ആ ആഗ്രഹങ്ങള്‍ക് പൊന്‍ തൂവല്‍ നേരാന്‍ മാതാപിതാക്കള്‍ എല്ലാ പിന്തുണയോടുകൂടിയും ഒപ്പമുണ്ട്.

web desk 3: