Connect with us

india

ഖത്തര്‍ ലോകകപ്പ് ;വൈറലായി ഒന്നാം ക്ലാസുകാരന്റെ പ്രവചനം

ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍

Published

on

കൊച്ചു വിരലുകളില്‍ ഖത്തര്‍ ലോകകപ്പിലെ മുഴുവന്‍ ടീമുകളെയും പകര്‍ത്തിനല്‍കി ഒന്നാം ക്ലാസുകാരന്‍. തൃശ്ശൂര്‍ വെങ്ങിനിശ്ശേരി സ്വദേശി റെനിഷിന്റെയും ഷബാനയുടെയും മകനാണ് ഈ കൊച്ചുപ്രതിഭ.സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങി നിരവധി വേദികളില്‍ ലോകകപ്പ് പ്രവചനങ്ങളും, അഭിപ്രായങ്ങളും നാം കാണാറുണ്ടെങ്കിലും ഇങ്ങനെയൊരു വിലയിരുത്തല്‍ ഒരുപക്ഷെ ഇതാദ്യമാവാം.

 

 

ഫിഫ ലോകകപ്പിന്റെ ഓരോ ഗ്രൂപ്പിലെയും ടീമുകളെയും താരങ്ങളെയും വിലയിരുത്തി, അവരുടെ കഴിഞ്ഞ സീസണിലെ കളികള്‍ വിശകലനം ചെയ്ത് ആദ്യ ഘട്ടംമുതല്‍ കലാശപോരുവരെയുള്ള കണക്കുകള്‍ നിരത്തി ജേതാവിനെ പ്രവചിക്കാനുള്ള ഒന്നര വയസുകാരന്റ പ്രായത്തില്‍ കവിഞ്ഞ താല്പര്യത്തെയും കഴിവിനെയും എടുത്തു പറയേണ്ട ഒന്നാണ്. പ്രിയ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ആണെങ്കിലും നെയ്മറുടെ ബ്രസീല്‍ ഖത്തര്‍ കിരീടമുയര്‍ത്തുമെന്നാണ് കുഞ്ഞു റാദിന്റെ നിരീക്ഷണം. അതിലുപരി ലോകകപ്പിലെ ഓരോ ഗ്രുപ്പിലെയും താരങ്ങളെയും നിരീക്ഷിച്ച്, അവരുടെ കരുത്തും ന്യുനതകളും സാധ്യതതകളും റാദിന്‍ എടുത്തു പറയുന്നുണ്ട്.

എ ഗ്രുപ്പില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ബി ഗ്രുപ്പില്‍ നിന്ന് ഇംഗ്ലണ്ടും സി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഡി യില്‍ ഡെന്മാര്‍ക്കും ഇ യില്‍ ജര്‍മ്മനിയും എഫില്‍ ബെല്‍ജിയവും ജി യില്‍ ബ്രസീലും എച്ച് ഗ്രൂപ്പില്‍ ഇഷ്ട ടീമായ പോര്‍ച്ചുഗലും മുന്നിലെത്തുമെന്നാണ് കുഞ്ഞന്‍ കായിക പ്രേമിയുടെ പ്രവചനം. വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ കാണാന്‍ കഴിയുകയെന്നും ഫുട്‌ബോള്‍ പ്രേമികളെ ഇന്നും വേദനിപിക്കുന്ന ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തിലെ തോല്‍വിക്കുള്ള ബ്രസീലിന്റെ മറുപടി കൂടിയാവും ഇത്തവണത്തെ ലോകകപ്പെന്നുമുള്ള റാദിന്റെ വാക്കുകള്‍ കായികാരാധകരെ ആവേശത്തിലാഴ്ത്തും.
കേരളത്തിലെ നീലപ്പടയുടെ ഹൃദയത്തെ മുള്‍മുനയിലാഴ്ത്തി പ്രീ ക്വര്‍ട്ടറില്‍ മെസ്സിപ്പട പുറത്താകുമെന്നാണ് റാദിന്റെ മറ്റൊരു നിരീക്ഷണം.

ക്വര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തി ഫ്രാന്‍സും, ജര്‍മ്മനിയെ തളച്ച് ബ്രസീലും, ഡെന്മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ടും, ബെല്‍ജിയത്തെ തോല്‍പിച്ച് പോര്‍ച്ചുഗലും സെമിയിലെത്തുമെന്നും, ബ്രസീല്‍ ഫ്രാന്‍സ് സെമി പോരാട്ടം കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിക്കുമെന്ന കൊച്ചുമിടുക്കന്റെ വലിയ നിരീക്ഷണം ആരാധകര്‍ ആരാധനയോടുകൂടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ളത്.പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുകലിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുമെന്നും, ബ്രസീല്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചുകൊണ്ടു ബ്രസീല്‍ കപ്പടിക്കുമെന്നുമാണ് റാദിന്‍ പറയുന്നത്…

 


റാദിനെന്ന കൊച്ചു മിടുക്കന്റെ ഫുട്‌ബോള്‍ പ്രേമത്തെയും താല്പര്യത്തെയും മാതാപിതാക്കള്‍ ഒപ്പം ചേര്‍ത്തു പിടിക്കുന്നുണ്ടെന്നു തെളിവ് കൂടിയാണ് യു കെ ജി മുതലുള്ള റാദിന്റെ ഫുട്‌ബോള്‍ പരിശീലനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ തരമാകണമെന്നാണ് റാദിന്റെ ആഗ്രഹം. ആ ആഗ്രഹങ്ങള്‍ക് പൊന്‍ തൂവല്‍ നേരാന്‍ മാതാപിതാക്കള്‍ എല്ലാ പിന്തുണയോടുകൂടിയും ഒപ്പമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

Published

on

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്‌കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Continue Reading

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

Trending