X

സംഘര്‍ഷം നേരിടാന്‍ കാശ്മീരിലേക്ക് കല്ലുകളുമായി 1000 സന്യാസിമാര്‍

കാണ്‍പൂര്‍: കാശ്മീരിലെ സംഘര്‍ഷത്തിലേക്ക് ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ നിയന്ത്രിക്കാനാണേ്രത സന്യാസിമാര്‍ കല്ലുമായി കാശ്മീരിലെത്തുന്നത്. കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ജന സേന’ എന്ന സംഘടനയാണ് സന്യാനിമാരെ കാശ്മീരിലേക്ക് അയക്കുന്നതിന് തയ്യാറെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കാശ്മീരിലേക്ക് പോകുന്നതിനുള്ള അനുവാദം ചോദിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്ന് ജന സേന സ്ഥാപക നേതാവ് ബാല്‍യോഗി അരുണ്‍പുരി ചൈതന്യ മഹാരാജ് പറയുന്നു. നരേന്ദ്രമോദിയോട് അനുവാദം ചോദിച്ചു. ലഭിച്ചില്ല. പിന്നീട് ജില്ലാ ഭരണകൂടത്തിനോട് അനുമതി ചോദിച്ചപ്പോഴും കിട്ടിയില്ല. എന്തുവന്നാലും ഞങ്ങളുടെ യാത്രക്കുള്ള പദ്ധതി ഉപേക്ഷിക്കില്ലെന്നും പുരി പറഞ്ഞു. ‘യുദ്ധ് വിജയ യാഗം’ എന്നതാണ് പദ്ധതിക്കിട്ടിരിക്കുന്ന പേര്. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചാണ് യാത്രക്കൊരുങ്ങുന്നതെന്നും പുരി പറയുന്നു.

ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് വിഘടനവാദികളെ തടയാനെന്ന പേരില്‍ സന്യാസിമാര്‍ കാശ്മീരിലേക്ക് പുറപ്പെടുന്നത്. വിവിധ കാറുകളിലായി സന്യാസിമാര്‍ ഷഹീദ് സ്മാരകത്തില്‍ എത്തുമെന്നും അവിടെ നിന്നംും കൂടുതല്‍ കല്ലുകള്‍ ശേഖരിക്കുമെന്നും പുരി പറയുന്നുണ്ട്. സൈനികരുടെ നേര്‍ക്കുള്ള ആക്രമണം തടയാനായി തങ്ങളെ ജവാന്‍മാരുടെ മുന്നില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്നും പുരി കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ കരയാന്‍ കുടുംബങ്ങളില്ല. ജവാന്‍മാര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്നും കാണ്‍പൂരില്‍ കല്ലേറിന് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും പുരി പറയുന്നുണ്ട്.

chandrika: