Connect with us

india

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി; യു.പിയില്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബി.ജെ.പി തോറ്റ 11 ഇടത്തേയും ജഡ്ജിമാരെ മാറ്റി

ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ യു.പിയില്‍ ജഡ്ജിമാര്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും കൂട്ട സ്ഥലംമാറ്റം. ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

12 ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റിയത്. ഇതില്‍ 11 ജില്ലകളിലും ബി.ജെ.പി പരാജയപ്പെട്ടതാണ്. രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സീതാപൂര്‍, ബന്ദ, ബസ്തി, ശ്രാവസ്തി, കൗശാംബി, സംഭാല്‍, സഹരന്‍പൂര്‍, മൊറാദാബാദ്, ഹത്രാസ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ജഡ്ജിമാരെയാണ് ചൊവ്വാഴ്ച സ്ഥലം മാറ്റിയത്. കൂടാതെ, ഇറ്റാ, ബന്ദ, ഇറ്റാവ എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കാസ്ഗഞ്ച്, ചിത്രകൂട്, ഔറയ്യ എന്നിവിടങ്ങളിലെ ജഡ്ജിമാരേയും മാറ്റിയിട്ടുണ്ട്. ഇതില്‍ ഹത്രാസ് ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ്ങിനെ ആയുഷ് സ്‌പെഷ്യല്‍ സെക്രട്ടറിയായും ബസ്തി ജില്ലാ മജിസ്ട്രേറ്റായ ആന്ധ്ര വംശിയെ സ്റ്റാമ്പ് ആന്‍ഡ് രജിസ്‌ട്രേഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായുമാണ് നിയമിച്ചത്.
വിഷയത്തില്‍ യു.പി ചീഫ് സെക്രട്ടറി ഡി.എസ് മിശ്രയുടെ പ്രതികരണത്തിന് തേടിയെങ്കിലും പ്രതികരിച്ചില്ലെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും സംഭവിക്കുന്ന പതിവ് മാറ്റങ്ങള്‍ മാത്രമാണിതെന്നും ലഖ്‌നൗവില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ഒരു ബന്ധവുമില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ബന്ധമുണ്ടെങ്കില്‍ ആദ്യം അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റിനെ മാറ്റേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 33 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. 2019 ലെ 62 സീറ്റില്‍ നിന്നാണ് ബി.ജെ.പി ഇങ്ങനെയൊരു മോശം പ്രകടനത്തിലേക്ക് എത്തുന്നത്. ഈ സമയത്ത് തന്നെയാണ് സ്ഥലംമാറ്റവും സംഭവിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് പഠിക്കാനായി സംസ്ഥാനത്തെ 78 ജില്ലകളിലേക്ക് ബി.ജെ.പി ടാസ്‌ക് ഫോഴ്‌സിനെ അയച്ചിരുന്നു. എന്നാല്‍ ജില്ലാ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ജഡ്ജിമാര്‍ ഇതിനോട് സഹകരിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടും ഇതിനിടെ വരുന്നുണ്ട്.

അതേസമയം ഈ സ്ഥലംമാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഈ ഉദ്യോഗസ്ഥരെല്ലാം അവരുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചു. അവരുടെ മേല്‍ വ്യക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവര്‍ അവരുടെ ജോലി ചെയ്തു, അതിനാല്‍ അവരെ സ്ഥലം മാറ്റി. എന്നിട്ടും സര്‍ക്കാര്‍ അതിനെ സാധാരണ സ്ഥലംമാറ്റം എന്ന് വിളിക്കുകയാണ്. എന്നാല്‍ അതല്ല കാര്യം, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്ന് സമാജ്വാദി പാര്‍ട്ടി ദേശീയ വക്താവ് അബ്ദുള്‍ ഹാഫിസ് ഗാന്ധിയും പറഞ്ഞു. ‘ഇവ സാധാരണ സ്ഥലംമാറ്റമല്ല. ഇത് ബ്യൂറോക്രസിയെ രാഷ്ട്രീയവത്കരിക്കാനുള്ള വ്യക്തമായ ശ്രമമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചു. അവര്‍ അവരുടെ ജോലി ചെയ്തു, ഇപ്പോള്‍ ബി.ജെ.പി തോറ്റിടത്തെ ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയുമെല്ലാം സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായിട്ടാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഇത് സ്വേച്ഛാധിപത്യപരമായ സ്ഥലംമാറ്റമാണ്. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്’, ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ച ആദ്യം യു.പി സര്‍ക്കാര്‍ ലഖ്‌നൗവിലെയും പ്രയാഗ്രാജിലെയും പൊലീസ് കമ്മീഷണര്‍മാരായ എസ്.ബി ഷിരാദ്കറും രമിത് ശര്‍മ്മയും ഉള്‍പ്പെടെ 16 ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവര്‍ക്കും വരും ദിവസങ്ങളില്‍ സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്പേസ് എക്സ് എല്‍ഒഎക്സ് ചോര്‍ച്ച കണ്ടെത്തി; ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവച്ചു:

ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു.

Published

on

ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു തകരാര്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ സ്പേസ് എക്സ് ആക്സിയം-4 വിക്ഷേപണം നിര്‍ത്തിവച്ചു. ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സമയം വൈകി, സ്ഥാപനം പറഞ്ഞു: ”പോസ്റ്റ്-സ്റ്റാറ്റിക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനകളില്‍ തിരിച്ചറിഞ്ഞ LOX (ലിക്വിഡ് ഓക്സിജന്‍) ചോര്‍ച്ച പരിഹരിക്കാന്‍ സ്പേസ് എക്സ് ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഫാല്‍ക്കണ്‍-9 ഫാല്‍ക്കണ്‍-4 വിക്ഷേപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ – റേഞ്ച് ലഭ്യത തീര്‍ന്നിരിക്കുന്നു – ഞങ്ങള്‍ ഒരു പുതിയ വിക്ഷേപണം പങ്കിടും.” പ്രീ-സ്റ്റാറ്റിക് ടെസ്റ്റ് ഫയറില്‍ സ്പേസ് എക്സിന് പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ജൂണ്‍ 10 ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാല്‍ക്കണ്‍-9 ന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെ, സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ച കണ്ടെത്തിയതായി ബില്‍ഡ് ആന്‍ഡ് ഫ്‌ലൈറ്റ് റിലബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സ്റ്റന്‍മെയര്‍ തിങ്കളാഴ്ച വൈകി പറഞ്ഞിരുന്നു. ബൂസ്റ്ററിന്റെ പോസ്റ്റ്-ഫ്‌ലൈറ്റ് നവീകരണ സമയത്ത് തുടക്കത്തില്‍ കണ്ടെത്താനാകാതെ പോയ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ചയാണ് സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയത്.

‘ബൂസ്റ്ററിന്റെ മുന്‍ സ്റ്റാര്‍ലിങ്ക് ദൗത്യത്തിലേതാണ് ഈ പ്രശ്‌നം. ബൂസ്റ്റര്‍ പൂര്‍ണ്ണമായും നന്നാക്കിയിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി… ചോര്‍ച്ച തുടര്‍ന്നാല്‍ അത് ലഘൂകരിക്കുന്ന ഒരു ശുദ്ധീകരണം ഞങ്ങള്‍ സ്ഥാപിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ, എഞ്ചിന്‍ അഞ്ചിലെ ഒരു ത്രസ്റ്റ് വെക്റ്റര്‍ നിയന്ത്രണ പ്രശ്‌നവും തിരിച്ചറിഞ്ഞു. ബാധിച്ച ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചു, വിക്ഷേപണത്തിന് മുമ്പുള്ള വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരക്ഷയിലും കൃത്യതയിലും കമ്പനിയുടെ തുടര്‍ച്ചയായ ശ്രദ്ധയെക്കുറിച്ച് ഗെര്‍സ്റ്റന്‍മെയര്‍ ഊന്നിപ്പറഞ്ഞു, ‘ബഹിരാകാശ പറക്കല്‍ ശരിക്കും ബുദ്ധിമുട്ടാണ്, ഞങ്ങള്‍ എല്ലാ ദിവസവും പഠിക്കുന്നു’ എന്ന് പറഞ്ഞു. ഡ്രൈ ഡ്രസ് റിഹേഴ്സല്‍ വളരെ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 ത്തിലേക്ക്

രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Continue Reading

india

മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

Continue Reading

Trending