X

ഭാര്യയെ അക്ഷയ സെന്ററിൽ കയറി തീവച്ചു കൊന്നു; ഭർത്താവ് കഴുത്തുമുറിച്ച് കിണറ്റിൽ ചാടി മരിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കര്‍ണാടക കൊടക് സ്വദേശിനി നാദിറ (40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.

പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നാദിറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇയാള്‍ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റില്‍ ചാടുകയായിരുന്നു.

നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നാദിറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. പട്ടാപ്പകല്‍ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം.

 

 

 

webdesk14: