Connect with us

india

ത്രിപുരയിലെ അവസാനപ്രതീക്ഷയും അസ്തമിച്ച് ഇടതുമുന്നണി

കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

Published

on

കെ.പി ജലീല്‍

ത്രിപുരയിലെ 35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷഭരണം അവസാനിച്ച് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലിരിക്കുകയായിരുന്നു ഇടതുപക്ഷമുന്നണി. കഴിഞ്ഞതവണ സി.പി.എമ്മിന് 16 സീറ്റുണ്ടായിരുന്നത് രണ്ടെണ്ണം കുറഞ്ഞു. കോണ്‍ഗ്രസിന് 5ഉം പുതിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്‍വിലവര്‍ധനവും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശൈലിയും മടുത്തെങ്കിലും ഇനിയും പഴയകാലത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണം വേണ്ടെന്ന് തോന്നലിലാണ് സംസ്ഥാനത്തെ ജനത എന്നാണ് ഇന്നത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ അക്കിടി പറ്റിയത് കോണ്‍ഗ്രസിനും. മുമ്പ് കോണ്‍ഗ്രസായിരുന്ന പ്രതിപക്ഷകക്ഷിയെ ആക്രമിച്ചും കൊലപ്പെടുത്തിയും വാണ ഇടതുപക്ഷം ജനങ്ങളെ പൊറുതി മുട്ടിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ബംഗാളിലെ ജ്യോതിബസുവിനെപോലെ ഒരു നേതാവ്- നൃപന്‍ ചക്രവര്‍ത്തി ഉണ്ടായിരുന്നു ത്രിപുരയില്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കിയാണ് മണിക് സര്‍ക്കാരിനെ മുഖ്യമന്ത്രിയായി സി.പി.എം നിയോഗിച്ചത്. ഇതോടെ ബംഗാളിലെ ബുദ്ധദേവിനെ പോലെ ഇല്ലം കത്തിക്കുന്ന പരിപാടിയായിരുന്നു മണിക്കിന്റേതും. ജനത്തിന് അദ്ദേഹത്തെ വേണ്ടാതായി. അതോടെ സി.പി.എമ്മും ഇടതുപക്ഷവും സംസ്ഥാനത്ത് നാമാവശേഷമായി. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ബോര്‍ഡ് മാറ്റി ബി.ജെ.പി ഓഫീസുകളാക്കുന്ന നിലയുണ്ടായി.

1978 മുതല്‍ പത്തുകൊല്ലം ഭരിച്ച ശേഷം പുറത്തായ ഇടതുമുന്നണിക്ക് പകരം വന്നത് കോണ്‍ഗ്രസായിരുന്നു.എന്നാല്‍ ആ സര്‍ക്കാരിനെതിരെ അഞ്ചുകൊല്ലവും നിലക്കാത്ത അക്രമസമരമാണ് സി.പി.എം അഴിച്ചുവിട്ടത്. ജനം ഭയന്ന് വീണ്ടും ഇടതില്‍ അഭയം തേടി. പിന്നീട് 1993ല്‍ അധികാരത്തില്‍തിരിച്ചെത്തിയ പാര്‍ട്ടി നൃപന്റെ കീഴില്‍ 2018 വരെ ഭരണം നടത്തി. വിപ്ലവ് ദേവ് എന്ന ചെറുപ്പക്കാരനാണ ്ബി.ജെ.പിയെ വര്‍ഗീയമായി ജനതയെ വേര്‍തിരിച്ച് ഇടതുമുന്നണിയുടെ പതനം ഉറപ്പാക്കിയത്. പക്ഷേ വൈകാതെ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വിപ്ലവിനും പുറത്തുപോകേണ്ടിവന്നു. ബി.ജെ.പിയിലെ പടലപ്പിണക്കമാണ് കാരണം. എന്നിട്ടും പാര്‍ട്ടിയോട് ഒട്ടിനിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍വ്യത്യാസത്തിന് വിജയിപ്പിച്ചെടുക്കാനായതില്‍ വിപ്ലവിനും അഭിമാനിക്കാം. മോദിയും അമിത്ഷായും നദ്ദയും രാജ്‌നാഥ് സിംഗുമെല്ലാം അധികാരത്തിന്റെ സര്‍വസാധ്യതയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

അതുകൊണ്ടുതന്നെ ഇതില്‍ അഭിമാനിക്കാന്‍ സംസ്ഥാനനേതാക്കള്‍ക്ക് പൂര്ണമായും കഴിയില്ല. സി.പി.എമ്മിന് ഇനി പ്രതീക്ഷയുള്ളത് കേരളത്തില്‍ മാത്രമാണ്. അവിടെ യാകട്ടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിനെ തുറിച്ചുനോക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെയാണ ്‌കേരളത്തിലും ആവര്‍ത്തിക്കപ്പെടുക എന്നാണ് ത്രിപുര തെളിയിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

india

രാഹുല്‍, ആശംസകള്‍…നിങ്ങളുടെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാര്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

Published

on

യു.പിയിലെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പാര്‍ട്ടി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിക്ക് എന്റെ ആശംസകള്‍. സോണിയ ഗാന്ധി പാര്‍ലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികള്‍ നിങ്ങള്‍ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

1952 മുതല്‍ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ പിന്മാറിയത്.

 

Continue Reading

Trending