Connect with us

Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാറിനെ ജനം ശരിയാക്കി തുടങ്ങും: മഞ്ഞളാംകുഴി അലി

Published

on

 

തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി പറഞ്ഞു. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് കേരളത്തെ അഞ്ചുവര്‍ഷം പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്‍ ഇത്തവണ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അക്കാര്യം മുഖ്യമന്ത്രിയെ കാണിക്കണം. ഇക്കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷവും തമ്മില്‍ താരതമ്യപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിപോലുള്ള പ്രത്യേക ഉദ്ദേശ സംവിധാനത്തിന് 50,000 കോടി രൂപ കടമെടുക്കണമെങ്കിലും ബോണ്ട് നല്‍കണമെങ്കിലും ആര്‍.ബി.ഐയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അനുമതി വേണ്ടിവരും. കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന അവിടത്തെ ഏമാന്മാരുടെ കൈയില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബിക്ക് വേണ്ടിവെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്. വിദേശമലയാളികള്‍ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുകവഴി 14,000 കോടി രൂപ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശമലയാളികള്‍ പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് ഊഴംകാത്ത് കഴിയുകയാണ്. ഇത്രയും സുരക്ഷിതരല്ലാതെ കഴിഞ്ഞുകൂടുന്ന പ്രവാസികളോട് ചിട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ എത്രപേരുണ്ടാകുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പലതും അവര്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ്. മാലിന്യ പ്ലാന്റുകള്‍, പ്ലാസ്റ്റിക് ശേഖരണം, തെരുവ് നായ പ്രശ്‌നം എന്നിവ ഉദാഹരണമാണ്. ബജറ്റില്‍ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റിയാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കില്‍ പകുതിയിലധികം സംഖ്യയും പാഴായി പോയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ കിട്ടിയ സ്ഥലത്ത് ലാന്‍ഡ് ഫില്ലിംഗ്, കുഴിച്ചുമൂടല്‍ എന്നിവയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെഅവസാന കാലത്ത് എറണാകുളത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതേ രീതിയിലുള്ള പദ്ധതികള്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയാണ് കേരളത്തിന് അനുയോജ്യം. മാലിന്യ സംസ്‌കരണ പ്ലാന്റുകളോ സ്വീവറേജ്, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളോ നഗരസഭകള്‍ക്ക് ഒറ്റക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ജല അതോറിറ്റി മാതൃകയില്‍ ഒരു അതോറിറ്റി ആരംഭിക്കണം. 2017-18ല്‍ 1028 കോടി രൂപ പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവ വഴി ലഭിക്കുന്നത് അടുത്ത 13 വര്‍ഷം കൊണ്ട് 94,881 കോടി രൂപയാകുമെന്നാണ് മന്ത്രി പറയുന്നത്. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മനസിലാകുന്നില്ല. ധനകാര്യവും കയറും കൈകാര്യം ചെയ്യുന്ന മന്ത്രി കേരള ജനതയെ കയര്‍ എടുപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കരുതെ എന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരള സദസ്സിന്റെ പരസ്യബോര്‍ഡ് സ്ഥാപിക്കല്‍; സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ

ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

Published

on

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

ഇതിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.

അതേസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത്.

Continue Reading

Film

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘ബാഷ’ റീ റിലീസിന്‌

4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

Published

on

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുക്കുന്നത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.

1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്.

രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film

ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍

Published

on

ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.

“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം ‍എക്സിൽ കുറിച്ചു.

https://twitter.com/iam_RaviMohan/status/1878766496543088968

‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.

പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.

Continue Reading

Trending