Connect with us

Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാറിനെ ജനം ശരിയാക്കി തുടങ്ങും: മഞ്ഞളാംകുഴി അലി

Published

on

 

തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി പറഞ്ഞു. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് കേരളത്തെ അഞ്ചുവര്‍ഷം പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്‍ ഇത്തവണ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അക്കാര്യം മുഖ്യമന്ത്രിയെ കാണിക്കണം. ഇക്കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷവും തമ്മില്‍ താരതമ്യപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിപോലുള്ള പ്രത്യേക ഉദ്ദേശ സംവിധാനത്തിന് 50,000 കോടി രൂപ കടമെടുക്കണമെങ്കിലും ബോണ്ട് നല്‍കണമെങ്കിലും ആര്‍.ബി.ഐയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അനുമതി വേണ്ടിവരും. കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന അവിടത്തെ ഏമാന്മാരുടെ കൈയില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബിക്ക് വേണ്ടിവെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്. വിദേശമലയാളികള്‍ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുകവഴി 14,000 കോടി രൂപ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശമലയാളികള്‍ പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് ഊഴംകാത്ത് കഴിയുകയാണ്. ഇത്രയും സുരക്ഷിതരല്ലാതെ കഴിഞ്ഞുകൂടുന്ന പ്രവാസികളോട് ചിട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ എത്രപേരുണ്ടാകുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പലതും അവര്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ്. മാലിന്യ പ്ലാന്റുകള്‍, പ്ലാസ്റ്റിക് ശേഖരണം, തെരുവ് നായ പ്രശ്‌നം എന്നിവ ഉദാഹരണമാണ്. ബജറ്റില്‍ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റിയാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കില്‍ പകുതിയിലധികം സംഖ്യയും പാഴായി പോയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ കിട്ടിയ സ്ഥലത്ത് ലാന്‍ഡ് ഫില്ലിംഗ്, കുഴിച്ചുമൂടല്‍ എന്നിവയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെഅവസാന കാലത്ത് എറണാകുളത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതേ രീതിയിലുള്ള പദ്ധതികള്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയാണ് കേരളത്തിന് അനുയോജ്യം. മാലിന്യ സംസ്‌കരണ പ്ലാന്റുകളോ സ്വീവറേജ്, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളോ നഗരസഭകള്‍ക്ക് ഒറ്റക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ജല അതോറിറ്റി മാതൃകയില്‍ ഒരു അതോറിറ്റി ആരംഭിക്കണം. 2017-18ല്‍ 1028 കോടി രൂപ പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവ വഴി ലഭിക്കുന്നത് അടുത്ത 13 വര്‍ഷം കൊണ്ട് 94,881 കോടി രൂപയാകുമെന്നാണ് മന്ത്രി പറയുന്നത്. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മനസിലാകുന്നില്ല. ധനകാര്യവും കയറും കൈകാര്യം ചെയ്യുന്ന മന്ത്രി കേരള ജനതയെ കയര്‍ എടുപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കരുതെ എന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending