X

കിട്ടാനുള്ളത് 70 ലക്ഷം; ജീവിതം വഴിമുട്ടി; ദയാവധത്തിന് അപേക്ഷ നൽകി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ

പാർട്ടി അനുഭാവികളായ നിക്ഷേപകരെ സിപിഐഎം വഞ്ചിച്ചുവെന്ന് ദയാവധത്തിന് അനുമതി തേടിയ കരുവന്നൂർ നിക്ഷേപകൻ ജോഷി. ബാങ്കിൽ പ്രതിസന്ധി ഉണ്ടായപ്പോൾ പാർട്ടി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും പണം പിൻവലിച്ചു. എന്നാൽ പാർട്ടി അനുഭാവികളായ നിക്ഷേപകരുടെ മാത്രം പണം മടക്കി നൽകാൻ നടപടി ഉണ്ടായതുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോഷി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെ…

‘കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നു.. കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം.’

 

webdesk14: