Culture
അഖ്‌സ പ്രമേയം പാസായി: യുനസ്‌കോയോട് അരിശം തീര്‍ത്ത് ഇസ്രാഈല്‍

ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു.
മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്‌കോയുടെ കരട് റിപ്പോര്‍ട്ട് ഇസ്രാഈലിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ചരിത്രത്തെ അംഗീകരിക്കാത്ത റിപ്പോര്‍ട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്തലി ബെന്നറ്റ് പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനത്തെ തടയുകയും പൊലീസിന്റേയും പട്ടാളത്തിന്റേയും കടന്നു കയറ്റത്തേയും അപലപിക്കുന്ന പ്രമേയം ഇസ്രാഈലിനെ അധിനിവേശ ശക്തിയായാണ് വിശേഷിപ്പിക്കുന്നത്. ജറൂസലമിലെ വിശുദ്ധ ക്രേന്ദ്രങ്ങളിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഏഴ് അറബ് രാജ്യങ്ങള്‍ സമര്‍പ്പിച്ച കരട് തീരുമാനം യുനെസ്‌കോ സ്വീകരിച്ചതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്. ജൂതന്‍മാര്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ടെമ്പിള്‍ മൗണ്ട് എന്നതിനു പകരം പ്രമേയത്തില്‍ പല തവണ മസ്ജിദുല്‍ അഖ്‌സ എന്ന് വിശേഷിപ്പിച്ചതാണ് ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണം.
ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്ക് ജറൂസലേമിലെ പഴയ പട്ടണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് തയാറാക്കിയ രേഖയില്‍ വിശുദ്ധ ഹില്‍ടോപ്പിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് മുസ്‌ലിംകള്‍ക്കു മാത്രം വിശുദ്ധമായതെന്നാണ് പ്രമേയത്തിലെ ഒരു ഭാഗത്ത് പറയുന്നത്. കിഴക്കന്‍ ജറൂസലേമിന്റേയും ഫലസ്തീന്റേയും സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുക എന്നതാണ് നിര്‍ദ്ദിഷ്ട രേഖയുടെ ലക്ഷ്യം. ഇസ്‌ലാം മത വിശ്വാസികള്‍ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രാഈലിന്റെ നടപടിയെ അപലപിക്കുന്ന രേഖ രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നാണ് ഇസ്രാഈല്‍ ആരോപിക്കുന്നത്.
കരട് പ്രമേയം ആറിനെതിരെ 24 വോട്ടുകള്‍ക്കാണ് യു.എന്‍ കമ്മിറ്റി പാസാക്കിയത്. അതേ സമയം 26 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല. കരട് റിപ്പോര്‍ട്ട് നിലവില്‍ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് സമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് സമിതി തീരുമാനമെടുക്കും. അതേ സമയം ജറൂസലേമുമായുള്ള ജൂതന്‍മാരുടെ ആയിരക്കണക്കിന് വര്‍ഷത്തെ ബന്ധം അവഗണിച്ച് ഇസ്‌ലാമിക ഭീകരതയെ സഹായിക്കുകയാണ് യുനെസ്‌കോ ചെയ്യുന്നതെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നു. യുനെസ്‌കോ അസംബന്ധ നാടകമായി പരിണമിച്ചെന്നായിരുന്നു ഇതേ കുറിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ടെമ്പിള്‍ മൗണ്ടുമായും വെസ്റ്റേണ്‍ വാളുമായും ഇസ്രാഈഈലിനു ബന്ധമില്ലെന്നു പറയുന്നത് ചൈനീസ് വന്‍മതിലുമായി ചൈനക്കു ബന്ധമില്ലെന്നും പിരമിഡുമായി ഈജിപ്തിനു ബന്ധമില്ലെന്നും പറയുന്നതിനു തുല്യമാണെന്നും നെതന്യാഹു ആരോപിച്ചു. യുനെസ്‌കോയുടേത് അസംബന്ധമാണെന്നും വിശ്വാസ്യത തകര്‍ന്നെന്നും നെതന്യാഹു ആരോപിച്ചു. ഏകപക്ഷീയമായ തീരുമാനമാണ് യുനെസ്‌കോയുടേതെന്ന് ലോക ജൂത കോണ്‍ഗ്രസും ആരോപിച്ചു. അതേ സമയം യുനെസ്‌കോയുടെ നീക്കത്തെ ഫലസ്തീന്‍ ജനത സ്വാഗതം ചെയ്തു.
ഇത് ഇസ്രാഈലിനുള്ള വ്യക്തമായ താക്കീതാണെന്നും ജൂത കുടിയേറ്റം ആ രാജ്യം അവസാനിപ്പിക്കണമെന്നും ഫലസ്തീനെ അംഗീകരിക്കുകയും ജറൂസലേം അതിന്റെ തലസ്ഥാനമായും മുസ്‌ലിംകളുടേയും ക്രിസ്ത്യാനികളുടേയും വിശുദ്ധ സ്ഥലമായി അംഗീകരിക്കുകയും വേണമെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു ദൈന പറഞ്ഞു.
അള്‍ജീരിയ, ഈജിപ്ത്, ലെബനന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടു വന്നത്. എസ്‌തോണിയ, ജര്‍മ്മനി, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, യു.കെ, യു.എസ്.എ എന്നിവര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ചൈന, റഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
പ്രമേയത്തെ ശക്തമായ ഭാഷയില്‍ അപലിപിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഈസ്റ്റ് ജറൂസലേമിലുള്ള അല്‍ അഖ്‌സ കോമ്പൗണ്ട് 1967ലാണ് ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തത്. വെസ്റ്റ്ബാങ്ക് അധിനിവേശത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജ്യാന്തര സമൂഹം ഇതുവരെ ഈ നീക്കത്തെ അംഗീകരിച്ചിട്ടില്ല.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala21 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍