Culture
അഖ്‌സ പ്രമേയം പാസായി: യുനസ്‌കോയോട് അരിശം തീര്‍ത്ത് ഇസ്രാഈല്‍
ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു.
മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്‌കോയുടെ കരട് റിപ്പോര്‍ട്ട് ഇസ്രാഈലിന് ആശങ്കയുണ്ടാക്കുന്നതാണെന്നും ചരിത്രത്തെ അംഗീകരിക്കാത്ത റിപ്പോര്‍ട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്തലി ബെന്നറ്റ് പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനത്തെ തടയുകയും പൊലീസിന്റേയും പട്ടാളത്തിന്റേയും കടന്നു കയറ്റത്തേയും അപലപിക്കുന്ന പ്രമേയം ഇസ്രാഈലിനെ അധിനിവേശ ശക്തിയായാണ് വിശേഷിപ്പിക്കുന്നത്. ജറൂസലമിലെ വിശുദ്ധ ക്രേന്ദ്രങ്ങളിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഏഴ് അറബ് രാജ്യങ്ങള്‍ സമര്‍പ്പിച്ച കരട് തീരുമാനം യുനെസ്‌കോ സ്വീകരിച്ചതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്. ജൂതന്‍മാര്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ടെമ്പിള്‍ മൗണ്ട് എന്നതിനു പകരം പ്രമേയത്തില്‍ പല തവണ മസ്ജിദുല്‍ അഖ്‌സ എന്ന് വിശേഷിപ്പിച്ചതാണ് ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണം.

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ക്ക് ജറൂസലേമിലെ പഴയ പട്ടണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് തയാറാക്കിയ രേഖയില്‍ വിശുദ്ധ ഹില്‍ടോപ്പിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് മുസ്‌ലിംകള്‍ക്കു മാത്രം വിശുദ്ധമായതെന്നാണ് പ്രമേയത്തിലെ ഒരു ഭാഗത്ത് പറയുന്നത്. കിഴക്കന്‍ ജറൂസലേമിന്റേയും ഫലസ്തീന്റേയും സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുക എന്നതാണ് നിര്‍ദ്ദിഷ്ട രേഖയുടെ ലക്ഷ്യം. ഇസ്‌ലാം മത വിശ്വാസികള്‍ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രാഈലിന്റെ നടപടിയെ അപലപിക്കുന്ന രേഖ രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നാണ് ഇസ്രാഈല്‍ ആരോപിക്കുന്നത്.
കരട് പ്രമേയം ആറിനെതിരെ 24 വോട്ടുകള്‍ക്കാണ് യു.എന്‍ കമ്മിറ്റി പാസാക്കിയത്. അതേ സമയം 26 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല. കരട് റിപ്പോര്‍ട്ട് നിലവില്‍ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് സമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് സമിതി തീരുമാനമെടുക്കും. അതേ സമയം ജറൂസലേമുമായുള്ള ജൂതന്‍മാരുടെ ആയിരക്കണക്കിന് വര്‍ഷത്തെ ബന്ധം അവഗണിച്ച് ഇസ്‌ലാമിക ഭീകരതയെ സഹായിക്കുകയാണ് യുനെസ്‌കോ ചെയ്യുന്നതെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നു. യുനെസ്‌കോ അസംബന്ധ നാടകമായി പരിണമിച്ചെന്നായിരുന്നു ഇതേ കുറിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ടെമ്പിള്‍ മൗണ്ടുമായും വെസ്റ്റേണ്‍ വാളുമായും ഇസ്രാഈഈലിനു ബന്ധമില്ലെന്നു പറയുന്നത് ചൈനീസ് വന്‍മതിലുമായി ചൈനക്കു ബന്ധമില്ലെന്നും പിരമിഡുമായി ഈജിപ്തിനു ബന്ധമില്ലെന്നും പറയുന്നതിനു തുല്യമാണെന്നും നെതന്യാഹു ആരോപിച്ചു. യുനെസ്‌കോയുടേത് അസംബന്ധമാണെന്നും വിശ്വാസ്യത തകര്‍ന്നെന്നും നെതന്യാഹു ആരോപിച്ചു. ഏകപക്ഷീയമായ തീരുമാനമാണ് യുനെസ്‌കോയുടേതെന്ന് ലോക ജൂത കോണ്‍ഗ്രസും ആരോപിച്ചു. അതേ സമയം യുനെസ്‌കോയുടെ നീക്കത്തെ ഫലസ്തീന്‍ ജനത സ്വാഗതം ചെയ്തു.
ഇത് ഇസ്രാഈലിനുള്ള വ്യക്തമായ താക്കീതാണെന്നും ജൂത കുടിയേറ്റം ആ രാജ്യം അവസാനിപ്പിക്കണമെന്നും ഫലസ്തീനെ അംഗീകരിക്കുകയും ജറൂസലേം അതിന്റെ തലസ്ഥാനമായും മുസ്‌ലിംകളുടേയും ക്രിസ്ത്യാനികളുടേയും വിശുദ്ധ സ്ഥലമായി അംഗീകരിക്കുകയും വേണമെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു ദൈന പറഞ്ഞു.
അള്‍ജീരിയ, ഈജിപ്ത്, ലെബനന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടു വന്നത്. എസ്‌തോണിയ, ജര്‍മ്മനി, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, യു.കെ, യു.എസ്.എ എന്നിവര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ചൈന, റഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
പ്രമേയത്തെ ശക്തമായ ഭാഷയില്‍ അപലിപിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഈസ്റ്റ് ജറൂസലേമിലുള്ള അല്‍ അഖ്‌സ കോമ്പൗണ്ട് 1967ലാണ് ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തത്. വെസ്റ്റ്ബാങ്ക് അധിനിവേശത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജ്യാന്തര സമൂഹം ഇതുവരെ ഈ നീക്കത്തെ അംഗീകരിച്ചിട്ടില്ല.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

