Connect with us

More

പനിച്ചുവിറച്ച് തീരദേശം 17,000 പേര്‍ ചികിത്സയില്‍ തിരുവനന്തപുരം

Published

on

 

കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 183 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ട് ചികിത്സയില്‍ കഴിയുമ്പോള്‍ ഇതില്‍ 155ഉം തീരദേശ ജില്ലകളിലാണ്. തിരുവനന്തപുരം തന്നെയാണ് രോഗികളുടെ എണ്ണത്തിലും രോഗതീവ്രതയിലും മുന്നില്‍. 3700 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ 110 പേര്‍ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ കിടക്കുകയാണ്. ഇവിടെ 210 പേര്‍ ഡെങ്കിപരിശോധനാഫലം കാത്തിരിക്കുകയാണ്. എന്നാല്‍ ഡെങ്കി സ്ഥിരീകരിക്കപ്പെട്ട 155 പേരുടെ നില ഗുരുതരം തന്നെയാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും തലസ്ഥാനത്തെ തീരദേശത്തുനിന്ന് മണിക്കൂറില്‍ അന്‍പതോളം പേര്‍ ആസ്പത്രികളിലെത്തുന്നതായാണ് കണക്ക്. തീരദേശ ജില്ലയായ കൊല്ലത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് 1800 പേര്‍ പനി ബാധിതരാണ്. 44 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 15 പേര്‍ക്ക് സ്ഥിരീകരിച്ചു. നാലുപേരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.
ആലപ്പുഴയില്‍ 1800 പേര്‍ക്ക് പനി ബാധിച്ചപ്പോള്‍ 70 പേര്‍ കിടത്തിചികിത്സയിലാണ്. 25 പേര്‍ക്ക് ഡെങ്കി പിടിപെട്ടു. ഇതില്‍ പത്തുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എറണാകുളത്ത് 1800 പനിബാധിതരുണ്ടെന്നാണ് കണക്ക്. എഴുപതോളംപേര്‍ കിടത്തിചികിത്സയിലാണ്. 11 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂരില്‍ 1750 പേര്‍ക്ക് പനി പിടിപെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 140 പേരെ വിവിധ ആസ്പത്രികളിലായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കേണ്ടിവന്ന ജില്ലയാണ് തൃശൂര്‍. തിരുവനന്തപുരത്തിന് പിന്നാലെ ഗുരുതര സാഹചര്യം തരണം ചെയ്യാനാകാത്ത സ്ഥിതിയിലാണ് മലപ്പുറം. 3100 ഓളം പേര്‍ക്കാണ് പനി പിടിച്ചത്. 84 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നതായി പറയുന്ന ആരോഗ്യവകുപ്പ് ആര്‍ക്കും സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് 1850 പേരാണ് പനി ബാധിതര്‍. 105 പേര്‍ ഡെങ്കിയുടെ പരിശോധനാഫലം കാത്തിരിക്കുന്നു. ഇന്നലെ മൂന്നുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂരില്‍ 1700 പനി ബാധിതരുണ്ട്. 50 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 36പേര്‍ ഡെങ്കിപ്പനിയുടെ പരിശോധനാ ഫലം കാത്തിരിക്കുമ്പോള്‍ 14 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോടാണ് പനിബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇവിടെ എഴുന്നൂറോളം പേര്‍ക്കാണ് പനി. പതിനാറുപേര്‍ കിടത്തി ചികിത്സിക്കുന്നു. അതേസമയം 25 പേര്‍ക്ക് ഡെങ്കി ബാധിച്ചതായി സംശയമുണ്ട്. അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇത്തരത്തില്‍ പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ല. പൊതുവേ തീരദേശ മേഖകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമോ മരുന്നുകളോ ഇല്ലെന്നതാണ് വസ്തുത. ഇപ്പോള്‍ പനി പടര്‍ന്നുപിടിക്കുമ്പോള്‍ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനുള്ള ഡോക്ടര്‍മാര്‍ പോലുമില്ല. ഒ.പി കൗണ്ടറിലും ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും നീണ്ട് ക്യൂവാണ് കാണാനാകുന്നത്. അസുഖം വന്നാല്‍ ഓടിയെത്താന്‍ അടുത്തെങ്ങും മറ്റ് ആസ്പത്രികളില്ലാത്തതാണ് തീരദേശമേഖലകളിലേറെയും. തീരദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending