X

ശമ്പള കുടിശ്ശിക ചോദിച്ച ദലിത്‍ യുവാവിന് മർദനം, ചെരിപ്പ് വായിലിടാൻ നിർബന്ധിച്ചു; കമ്പനി ഉടമയായ യുവതിക്കെതിരെ കേസ്

ശമ്പളം ചോദിച്ചതിന് ദളിത വിഭാഗത്തില്‍പ്പെടുന്ന സെയില്‍സ് മാനേജറെ ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള സംരംഭക ഷൂ നക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന് പുറമെ അഞ്ചുപേര്‍ യുവാവിനെ ബെല്‍റ്റുകൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയായാണ് റാണിബ പട്ടേലിന്റെ ക്രൂരത.

സെറാമിക് കമ്പനിയുടെ ഉടമയും പ്രൊമേട്ടറുമാണ് റാണിബ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തന്റെ വീഡിയോ പകര്‍ത്തിയതായും മോര്‍ബി എ ഡിവിഷന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് ആരോപിച്ചു.

webdesk14: