Connect with us

kerala

ന്യൂ ഈയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു

ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു.

Published

on

ന്യൂ ഈയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9: 30 ഓടെ ആണ് സംഭവം. ബാംഗ്ലൂര്‍ സ്വദേശി അരൂപ് ഡെ ( 33 )ആണ് തിരയില്‍ അകപ്പെട്ട് മുങ്ങിമരിച്ചത്.

ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് അരൂപ് ഡെ ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്.

ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ആസ്മാ രോഗിയാണ് യുവാവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

kerala

എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പിആർ ജോലി; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി മാധ്യമപ്രവർത്തക

എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പിആര്‍ ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചതിനുശേഷം പണം നല്‍കാതെ മുങ്ങിയതായി പരാതി. ജോലി ചെയ്തതിന് കൂലി നല്‍കിയില്ലെന്നും അതിനാല്‍ ഓഫീസിന്റെ വാടകയടക്കം നല്‍കാനാവാതെ ബുദ്ധിമുട്ടിലാണെന്നുമുള്ള പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. ‘ലോക തൊഴിലാളി ദിനത്തില്‍ സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ടുകൊണ്ടുതന്നെ ഒരു കാര്യം പറയണമെന്നു തോന്നി’ എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

ലിനിഷയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മെയ് 1 ലോക തൊഴിലാളി ദിനം

സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട്

കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലും ഇപ്പോള്‍ NoCap ലും ജോലി ചെയ്യുന്ന ‘അപര്‍ണ സെന്‍’ ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലെ ആങ്കര്‍ ആയിരുന്നു എന്ന നിലയിലും സോഷ്യല്‍ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.

ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വര്‍ക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാന്‍ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങള്‍ അതായത് കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളുടെ പി ആര്‍ ആണ് ഇവരെ LDF ഏല്‍പ്പിച്ചത്.

അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതല്‍ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണല്‍ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപര്‍ണ സെന്‍, സോണല്‍ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഞാന്‍ ഒറ്റക്ക് എന്നതാണ് ആദ്യം ഞാന്‍ നേരിട്ട പ്രശ്‌നം.. അവര്‍ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോള്‍ ഒരാളെ സ്വന്തം റിസ്‌കില്‍ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതല്‍ ഇവരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാല്‍ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ മുതല്‍ video വരെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തുടക്കം മുതലെ ഞാന്‍ അപര്‍ണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാര്‍ട്ടിയോടും ഞാന്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചിരുന്നു

സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ചവര്‍, അതായത് കണ്ണൂരിലെ മുതിര്‍ന്ന സഖാക്കള്‍ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതില്‍ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഈ ക്വാളിറ്റി പ്രശ്‌നം ഞങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാന്‍ പോലുമില്ലാതെ എങ്ങനെ പ്രൊമോഷന്‍ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളില്‍ ഒരു ലാപ്‌ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാന്‍ എന്റെ റിസ്‌കില്‍ ആണ് ക്യാമറമാനെ വിളിച്ചത്.

ഒരു മാസം ആയപ്പോള്‍, ഇവരുമായി സഹകരിക്കാന്‍ പറ്റില്ല എന്ന് മനസിലായപ്പോള്‍ കണ്ണൂര്‍ ടീമിലെ 2 പേര്‍ സ്വയം ഒഴിഞ്ഞുമാറി.

പിന്നീട് മാര്‍ച്ചില്‍ ഞാനും റീസൈന്‍ ചെയ്തു.

പാര്‍ട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോള്‍ സാലറി തരാന്‍ പറ്റില്ല എന്നാണ് അവരപ്പോള്‍ അറിയിച്ചത്. ഞാന്‍ അപ്പോള്‍ കാലിലെ ലിഗമെന്റ് എ സി എല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു.

സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയില്‍ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാന്‍.

സാലറി ചോദിച്ചപ്പോള്‍ അവരെന്നെ വാട്സ് ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്തു

പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാന്‍ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാന്‍ വലിയ പ്രശ്‌നം നേരിടുന്നുണ്ട്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ മിഷന്‍ 20 എന്ന അപര്‍ണ സെന്‍ ടീമില്‍ ആരും ഇപ്പോള്‍ വര്‍ക് ചെയ്യാതിരുന്ന കാലത്തും 4 പേര്‍ work ചെയ്യുന്നു എന്നിവര്‍ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒക്കെ അവരെ ലാല്‍സലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..

പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്… ഇവര്‍ എന്നെ മാത്രമല്ല പാര്‍ട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാന്‍ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ Satheesh Chandran KP സഖാവിന് കത്ത് നല്‍കിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല.

എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കള്‍ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്‌നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം…അപ്പൊ ലാല്‍സലാം

NB: ഇവരുടെ ഒരുലാപ്‌ടോപ്പ് എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാല്‍ അത് കൊടുക്കാന്‍ ഞാന്‍ തയ്യാറുമാണ്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

Trending