kerala
എ.ഡി.ജി.പി പിണറായിയുടെ ഇടനിലക്കാരന്‍: കള്ളക്കഥകള്‍ കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട; കെ.പി.എ മജീദ്
കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.

ബ്രണ്ണൻ കോളേജും കുഞ്ഞിരാമൻ കഥയും പറഞ്ഞ് അധികനാൾ പിടിച്ചുനിൽക്കാനാവുമെന്ന് പിണറായി വിജയൻ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പഴകിപ്പുളിച്ച നുണക്കഥകൾ ആവർത്തിക്കുകയല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇനിയും വാ തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കലാപത്തിൽ പള്ളിക്ക് സംരക്ഷണം നൽകിയത് സി.പി.എമ്മായിരുന്നു എന്ന നുണ നിയമസഭയിൽ പൊളിച്ച് കൈയിൽ കൊടുത്തതാണ്. ഇന്നും മുഖ്യമന്ത്രി അത് ആവർത്തിച്ചു. 1971 ഡിസംബർ 28 മുതൽ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജോസഫ് വിതയത്തിൽ കമ്മിഷൻ വിശദമായി അന്വേഷിച്ചിരുന്നു.
കലാപത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്. 569 എഫ്.ഐ.ആറുകൾ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെവിടെയും കുഞ്ഞിരാമൻ കൊല്ലപ്പെട്ട സംഭവമില്ല. അതായത് ആ കൊലപാതകവും കലാപവുമായി ബന്ധമില്ലെന്നർത്ഥം. നിയമസഭയിൽ അക്കാലത്ത് പിണറായി നടത്തിയ പ്രസംഗത്തിലും കുഞ്ഞിരാമനില്ല. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.
കുറെ കാലമായി സി.പി.എം പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് കുഞ്ഞിരാമന്റെ പള്ളി സംരക്ഷണവും രക്തസാക്ഷിത്വവും. ആ കഥയാണ് പിണറായി ആവർത്തിച്ചത്. യഥാർത്ഥ വസ്തുതകൾ ഭീകരമാണ്. ഈ കലാപത്തിൽ 17 മുസ്‌ലിം പള്ളികൾ തകർന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാതെ മറ്റാരുമില്ലാത്ത പാർട്ടി ഗ്രാമങ്ങളിലാണ്. ഈ പള്ളികൾ തകർന്നപ്പോൾ ഒരു കുഞ്ഞിരാമനും അവിടെയുണ്ടായിരുന്നില്ല. ഒരു സഖാവും ഈ പള്ളികൾ സംരക്ഷിക്കാനുണ്ടായില്ല എന്ന് മാത്രമല്ല പള്ളികൾ തകർക്കുന്നതിൽ അവരുടെ പങ്കുണ്ടായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കാണാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്ര പോലെ അന്ന് എ.കെ.ജിയുടെ ഒരു തലശ്ശേരി യാത്രയുണ്ടായിരുന്നു.
അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അണികളിൽ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ടു എന്ന സത്യം എഴുതിയതും ഇതേ കമ്മിഷനാണ്. സി.പി.ഐയുടെ കണ്ണൂർ ജില്ലാ കൗൺസിൽ സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എം.വി രാഘവന്റെ ആത്മകഥയിലും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ സി.പി.എമ്മും ജനസംഘവും (ഇന്നത്തെ ബി.ജെ.പി) ഒരേ ഭാഷയിലാണ് അന്ന് സംസാരിച്ചിരുന്നത്. സി.പി.ഐയും എ.ഐ.വൈ.എഫും ഈ ആരോപണങ്ങൾ അന്ന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.
നുണകളും വീമ്പ് പറച്ചിലും കൊണ്ട് പ്രശ്‌നം തീരില്ല. പിണറായിയുടെ ഇടനിലക്കാരനായിരുന്നു എ.ഡി.ജി.പി എന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആർ.എസ്.എസ് ബന്ധം പിണറായിക്ക് വേണ്ടിയായിരുന്നു എന്ന് കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏത് കുട്ടിക്കും മനസ്സിലാകും. സി.പി.എമ്മിന്റെ കരുവന്നൂർ ബാങ്ക് കൊള്ള, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കുരുക്കുകൾ മുറുകാതെ നിൽക്കുന്നത് ഈ ഊഷ്മള ബന്ധത്തിലൂടെയാണ്. സ്പീക്കർ ഷംസീർ ഉൾപ്പെടെ ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിൽ സി.പി.എം പെട്ടുപോയ ഗതികേട് ചെറുതല്ലെന്ന് വ്യക്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന്‍ ആണ് ഏക പ്രതി.
-
film24 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍