Connect with us

kerala

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഗൂഢതാല്‍പര്യങ്ങള്‍

കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്‌നമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്.

Published

on

തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ള നീക്കത്തിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യം. സര്‍ക്കാറിനെതിരായ ജനവികാരത്തില്‍ തോല്‍വി ഉറപ്പാണെന്നിരിക്കെ ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന ഭയമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന സര്‍ക്കാര്‍ നിലപാടിന് കാരണം. തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോവിഡിന്റെ മറവില്‍ രാഷ്ട്രീയം പറയരുതെന്ന ഒരു പുതിയ ഒരു കീഴ്‌വഴക്കമുണ്ടാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇത് മുന്നോട്ടു കൊണ്ടുപോവാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഇതിനിടെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരികയും അതില്‍ തോല്‍ക്കുകയും ചെയ്താല്‍ അത് വലിയ തിരിച്ചടിയാവുമെന്ന ഭയം സര്‍ക്കാറിനുണ്ട്. അതൊഴിവാക്കാന്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന പുതിയ നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രയാസകരമാണ് എന്നാണ് സര്‍ക്കാര്‍ ഇതിന് കാരണമായി പറയുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല എന്നതാണ് പ്രാഥമിക വിവരം. കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്‌നമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്നത് സിപിഎമ്മിന്റെ വാശിയായിരുന്നു. കോവിഡിന്റെ മറവില്‍ ജയിച്ചുകയറാമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മറ്റൊരു നിലപാടാണ് സര്‍ക്കാറിനുള്ളത്. ഇത് ഇരട്ടത്താപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയുള്ളൂ. ഇതിനാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ടതില്ല എന്ന നിലപാടായിരിക്കും പ്രതിപക്ഷം അറിയിക്കുക എന്നാണ് വിവരം.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending