X

അമ്പൂരി കൊലക്കേസ്; പ്രതികളുടെ വീട്ടില്‍ വിഷം; ആത്മഹത്യക്കെന്ന് അഖില്‍

തിരുവനന്തപുരം: അമ്പൂരി കൊലക്കേസ് പ്രതികളുടെ വീട്ടില്‍നിന്നും പൊലീസ് വിഷം കണ്ടെടുത്തു. രാഖിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് ഒന്നാം പ്രതി അഖില്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയതും വിഷക്കുപ്പി കണ്ടെടുത്തതും.

ഏറെ അസ്വസ്ഥനായാണ് അഖില്‍ ക്യാമ്പിലേക്ക് മടങ്ങിയത്. ഇതേത്തുടര്‍ന്ന് ജൂലൈ 20 ന് മടങ്ങിവരാന്‍ ആവശ്യപ്പെടുകയും സഹോദരനൊപ്പം ജീവനൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മാറ്റി ജോലി സ്ഥലത്തേക്ക് മടങ്ങിയെന്നാണ് അഖില്‍ പറയുന്നത്. അതേസമയം അഖിലിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതകത്തിനു ശേഷം വീണ്ടും നാട്ടിലെത്തിയത് രാഖിയുടെ മൃതദേഹം കുഴിയില്‍നിന്ന് മാറ്റാനാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം മാതാപിതാക്കളുടെ അറിവോടെയാണോയെന്നും പരിശോധിക്കും. കൊലപാതകവുമായി മാതാപിതാക്കള്‍ക്ക് ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൂവാര്‍ സി.ഐ രാജീവ് വ്യക്തമാക്കി.

chandrika: