Connect with us

Culture

വിജയരാഘവനും ശ്രീധരന്‍പിള്ളക്കും ഒരേ അശ്ലീല ചിന്ത സി.പി.എമ്മിനും ബി.ജെ.പിക്കും ആയുധം വ്യക്തിഹത്യ

Published

on

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവാത്ത സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയതക്ക് പുറമെ വ്യക്തിഹത്യയും അശ്ലീലവും ആയുധമാക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അശ്ലീലം പറഞ്ഞപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ചത് ഒരേ അജണ്ടയും ലക്ഷ്യവുമായി ഇവര്‍ മുന്നോട്ടു പോകുന്നതിന്റെ തെളിവാണ്. എല്‍.ഡി.എഫ് കണ്‍വീനറെ ന്യായീകരിച്ച് സി.പി.എം നേതാക്കളായ കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതും യഥാര്‍ത്ഥ അജണ്ടയില്‍ നിന്ന് വിഷയം വഴിതിരിച്ചു വിടാനുളള ഗൂഢപദ്ധതിയാണ്.
ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ ഇടതു സഹയാത്രികരും സോഷ്യല്‍ മീഡിയയിലും മറ്റും വ്യക്തിപരമായി ആക്ഷേപിക്കാനും ചെറുതാക്കാനും വലിയ ശ്രമമാണ് നടന്നത്. പാട്ടു പാടുന്നതിനെ പോലും ആക്ഷേപിച്ച് രംഗത്തു വന്നതിന്റെ പിന്നാലെയാണ് ലൈംഗിക ചുവയോടെ വിജയ രാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. എ വിജയരാഘവന്‍ മുമ്പും രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതായി തെളിവുകള്‍ പുറത്തു വന്നതോടെ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പറഞ്ഞത് മാര്‍ച്ച് മുപ്പതിന് കോഴിക്കോട് മുതലക്കുളത്തെ ഐ.എന്‍. എല്‍ ലയന സമ്മേളനത്തില്‍ നടത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒന്നാം ക്ലാസ് കോടതി മുതല്‍ സുപ്രീം കോടതിവരെ ഇഴകീറി പരിശോധനയിലൂടെ സംശയത്തിന്റെ പോലും കറയില്ലെന്ന് അഗ്നിശുദ്ധി വരുത്തിയ നേതാവിനോട് ചേര്‍ത്ത് ദ്വയാര്‍ത്ത പ്രയോഗം നടത്തിയ വിജയരാഘവന്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തത്.
അവിവാഹിതയായ ദളിത് പിന്നോക്കക്കാരിയെ ഏതെങ്കിലുമൊരു പുരുഷനോട് ചേര്‍ത്ത് അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ വനിതാ കമ്മീഷനോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി രമ്യ ഹരിദാസിനെ ദ്വയാര്‍ത്ഥ അശ്ലീല പ്രയോഗം നടത്തിയ എ വിജയരാഘവന് എതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ പി.എസ് ശ്രീധരന്‍ പിള്ളയും മോശം പരാമര്‍ശം നടത്തിയതും പ്രതിഷേധത്തിനിടയായിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂരില്‍, ‘പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നു’മായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്തോടെ അജണ്ട നഷ്ടപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വം വഹിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയതയും വ്യക്തിഹത്യയും മുഖമുദ്രയാക്കുമ്പോള്‍ ജനദ്രോഹ നയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണത്.
എ വിജയ രാഘവന്‍ മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം പിന്നീട് സി.പി.എം ഏറ്റുപിടിച്ചവയാണ്. അത്തരത്തിലുള്ളതില്‍ ചിലത്: ദേശീയപാത സര്‍വ്വെക്കെതിരെ സമരം നടത്തുന്നവര്‍ മുസ്്‌ലിം തീവ്രവാദികളാണ്, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഇരവാദം ഉയര്‍ത്തി സമരം നടത്തുന്നതിന് പിന്നില്‍ മുസ്്‌ലിം തീവ്രവാദികളാണ്, പാണക്കാട് തങ്ങള്‍ വടക്കോട്ടു പോയാല്‍ അവിടെ വര്‍ഗീയ കലാപം ഉണ്ടാകും.
തുടര്‍ന്ന്, കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തോല്‍പ്പിച്ച് മൂലക്കിരുത്തിയ എ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനറാക്കി സി.പി.എം ആദരിക്കുകയായിരുന്നു. മാറുതുറക്കല്‍ അവകാശത്തിനായി ഫാറൂഖ് കോളജിലേക്ക് ബത്തക്ക സമരം നടത്തിയ എസ്.എഫ്.ഐക്ക് അംഗീകാരമായി നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിന്റെ സ്ത്രീ സംരക്ഷണം പി.കെ ശശിമോഡലാണോ എന്ന ചര്‍ച്ചക്കാണ് സംഭവം വഴിതുറന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending