Connect with us

Culture

സ്ത്രീപക്ഷ നിലപാടുകള്‍ കപടം വിവാദത്തില്‍ മുങ്ങി സി.പി.എം

Published

on

കോഴിക്കോട്: നവോത്ഥാനവും സ്ത്രീ സ്വാതന്ത്ര്യവും മുഖ്യ അജണ്ടയായി വനിതാമതില്‍ നിര്‍മിച്ച സി.പി.എം ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വെള്ളം കുടിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ ഏറെ പുറത്തുവന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉണ്ടായ പരാതി പാര്‍ട്ടി അന്വേഷിച്ച് ഒരു വഴിക്കാക്കുകയായിരുന്നു. ഇരയോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് പിന്നെ പാര്‍ട്ടിയെ കണ്ടത്.
ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിജയരാഘവനെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും ആലത്തൂര്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവും രംഗത്തെത്തിയിരുന്നുവെങ്കിലും വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുകയാണ്. വിജയരാഘവന്റെ ഭാഗത്തുനിന്ന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ വ്യക്തമാക്കുകയുണ്ടായി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
വനിതകള്‍ക്ക് പ്രായഭേദമെന്യെ ശബരിമല ദര്‍ശനം അനുവാദം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാണിച്ച സി.പി.എമ്മും സര്‍ക്കാറും സ്ത്രീകളുടെ അന്തസ്സും സമൂഹത്തിലെ സ്ഥാനവും അംഗീകരിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ചിരുന്നു. അതേസമയം, ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിമര്‍ശനം നേരിട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊമ്പുകോര്‍ത്തതും ചര്‍ച്ചയായിരുന്നു. വനിതാമതില്‍ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കുകയായിരുന്നു. ഇപ്രകാരം സ്ത്രീകള്‍ക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നുവെന്ന പ്രചാരണം നടത്തിയ സി.പി.എം ഇപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്ന നേതാക്കളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
വിജയരാഘവന്റെ വിവാദ പ്രസ്താവന അനാവശ്യ സന്ദര്‍ഭത്തില്‍ മുന്നണിയെ വെട്ടിലാക്കുന്നതാണെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെടുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഭവം മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിക്കുകയാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ തന്നെ ഇടതുമുന്നണി പ്രചാരണം മുന്നോട്ട് നീക്കാന്‍ വഴി കാണാതെ പ്രയാസപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് വിജയരാഘവന്റെ വാവിട്ട വാക്ക് അനര്‍ത്ഥമായി മാറിയത്. മഹിളാ കോണ്‍ഗ്രസും വനിതാലീഗും സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു. സി.പി.എം നിയന്ത്രണത്തിനുള്ള ജനാധിപത്യ മഹിളാ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. വിജയരാഘവനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറാവാതിരുന്നതും ചര്‍ച്ചയാണ്. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രചാരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. പാപഭാരം മുഴുവന്‍ പാര്‍ട്ടി ഒറ്റക്ക് ചുമക്കേണ്ട അവസ്ഥിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending