Culture
സ്ത്രീപക്ഷ നിലപാടുകള്‍ കപടം വിവാദത്തില്‍ മുങ്ങി സി.പി.എം

കോഴിക്കോട്: നവോത്ഥാനവും സ്ത്രീ സ്വാതന്ത്ര്യവും മുഖ്യ അജണ്ടയായി വനിതാമതില്‍ നിര്‍മിച്ച സി.പി.എം ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വെള്ളം കുടിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ ഏറെ പുറത്തുവന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉണ്ടായ പരാതി പാര്‍ട്ടി അന്വേഷിച്ച് ഒരു വഴിക്കാക്കുകയായിരുന്നു. ഇരയോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് പിന്നെ പാര്‍ട്ടിയെ കണ്ടത്.
ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിജയരാഘവനെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും ആലത്തൂര്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവും രംഗത്തെത്തിയിരുന്നുവെങ്കിലും വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുകയാണ്. വിജയരാഘവന്റെ ഭാഗത്തുനിന്ന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ വ്യക്തമാക്കുകയുണ്ടായി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
വനിതകള്‍ക്ക് പ്രായഭേദമെന്യെ ശബരിമല ദര്‍ശനം അനുവാദം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാണിച്ച സി.പി.എമ്മും സര്‍ക്കാറും സ്ത്രീകളുടെ അന്തസ്സും സമൂഹത്തിലെ സ്ഥാനവും അംഗീകരിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ചിരുന്നു. അതേസമയം, ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിമര്‍ശനം നേരിട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊമ്പുകോര്‍ത്തതും ചര്‍ച്ചയായിരുന്നു. വനിതാമതില്‍ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കുകയായിരുന്നു. ഇപ്രകാരം സ്ത്രീകള്‍ക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നുവെന്ന പ്രചാരണം നടത്തിയ സി.പി.എം ഇപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്ന നേതാക്കളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
വിജയരാഘവന്റെ വിവാദ പ്രസ്താവന അനാവശ്യ സന്ദര്‍ഭത്തില്‍ മുന്നണിയെ വെട്ടിലാക്കുന്നതാണെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെടുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഭവം മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിക്കുകയാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ തന്നെ ഇടതുമുന്നണി പ്രചാരണം മുന്നോട്ട് നീക്കാന്‍ വഴി കാണാതെ പ്രയാസപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് വിജയരാഘവന്റെ വാവിട്ട വാക്ക് അനര്‍ത്ഥമായി മാറിയത്. മഹിളാ കോണ്‍ഗ്രസും വനിതാലീഗും സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു. സി.പി.എം നിയന്ത്രണത്തിനുള്ള ജനാധിപത്യ മഹിളാ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. വിജയരാഘവനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറാവാതിരുന്നതും ചര്‍ച്ചയാണ്. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രചാരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. പാപഭാരം മുഴുവന്‍ പാര്‍ട്ടി ഒറ്റക്ക് ചുമക്കേണ്ട അവസ്ഥിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി