Connect with us

More

കോവിഡ് മുന്‍കൂട്ടി അറിയണോ?; യാത്രയില്‍ ഈ വാച്ചിനെ ഒപ്പം കൂട്ടൂ

തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാന്‍മാരായിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്

Published

on

കോവിഡ് രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍ വാച്ച് സീരീസ് 6. ഫാമിലി സെറ്റപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷിംഗ് ഡിറ്റക്ഷന്‍, പുതിയ വര്‍ക്ക് ഔട്ടുകള്‍ തുടങ്ങി ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു നിരവധി ഫീച്ചറുകള്‍ വാച്ചിലുണ്ട്.

ലക്ഷണം പോലുമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തെങ്ങും വര്‍ധിക്കുകയാണ്, അതിനാല്‍ തന്നെ യാത്രകള്‍ ഏറെ ക്ലേശകരമായ കാര്യമായി തീര്‍ന്നു. സഞ്ചാരികള്‍ക്കും ആപ്പിള്‍ വാച്ച് ഫലപ്രദമായി ഉപയോഗിക്കാം. തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാന്‍മാരായിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്. രോഗ ലക്ഷണങ്ങളും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും നേരത്തെ അറിയാനും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പരിശോധന നടത്താനും വാച്ച് സഹായിക്കും.

എങ്ങനെ അറിയാം ലക്ഷണം

ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ബ്ലഡ് ഓക്‌സിജന്‍ ഫീച്ചര്‍ ആണ് ഈ വാച്ചിനെ വിപ്ലവകരമായ ഒരു പ്രോഡക്റ്റ് ആക്കി മാറ്റുന്നത്. ശ്വാസകോശങ്ങളില്‍ നിന്നും നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചുവന്ന രക്താണുക്കള്‍ കൊണ്ടുപോകുന്ന ഓക്‌സിജന്റെ ശതമാനമാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍. ശരീരത്തിലുടനീളം ഈ ഓക്‌സിജന്‍ ഉള്ള രക്തം എത്രത്തോളം വിതരണം ചെയ്യപ്പെടുന്നുവെന്നും അത് സൂചിപ്പിക്കുന്നു. ഇത് അറിയുന്നതിനായി പ്രത്യേക ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ പുതിയ വാച്ചിലുണ്ട്.

ഇന്‍ഫ്‌ലുവന്‍സ, കോവിഡ് 19 തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയാണ് എന്നതിനാല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനഫലമായി ഇവ നേരത്തെ അറിയാന്‍ സാധിക്കും എന്നാണു പറയപ്പെടുന്നത്. വൈറസ് മൂലമുള്ള രോഗങ്ങള്‍ക്ക് ഇനിയുമേറെ സാധ്യത പ്രവചിക്കപ്പെടുന്ന ഭാവികാലത്ത് അവ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സാധ്യതയേറുകയാണ്.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending