Connect with us

News

അക്‌ല വധം: വെടിയുണ്ടകള്‍ യു.എസിന് കൈമാറി

പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അക്‌ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന്‍ അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി.

Published

on

ജറൂസലം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അക്‌ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന്‍ അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി. ഫലസ്തീന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ അക്രം അല്‍ ഖാതിബാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയില്‍ ആരാണ് വെടിയുണ്ടകള്‍ പരിശോധിക്കുകയെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇസ്രാഈലി വിദഗ്ധരായിരിക്കും പരിശോധന നടത്തുകയെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു.
എന്നാല്‍ ഇസ്രാഈലികളെ പരിശോധനയില്‍ പങ്കെടുപ്പിക്കില്ലെന്ന് അമേരിക്ക ഉറപ്പു തന്നിട്ടുണ്ടെന്ന് അല്‍ ഖാതിബ് അറിയിച്ചു. വാര്‍ത്തയോട് യു.എസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.എസ് പൗരത്വമുള്ള അക്‌ല കൊല്ലപ്പെട്ടത് ഇസ്രാഈല്‍ വെടിവെപ്പിലാണെന്ന് യു.എന്‍ മനുഷ്യവകാശ ഓഫീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് വെടിയുണ്ടകള്‍ കൈമാറിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരള സദസ്സ്; വിവാദ ‘ഗ്യാസ്’ ഉത്തരവിൽ പൊലീസ് മാറ്റം വരുത്തി

നവ കേരള സദസ്സ് നടക്കുന്ന 2 മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന കച്ചവടക്കാർക്ക് പുതിയ നിർദേശം

Published

on

നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദ ‘ഗ്യാസ്’ ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന 2 മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന കച്ചവടക്കാർക്ക് പുതിയ നിർദേശം.

നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യം കച്ചവടക്കാർക്ക് പൊലീസ് നിർദേശം നൽകിയിരുന്നത്. തീരുമാനം വിവാദമായതോടെയാണ് നിർദേശത്തിൽ മാറ്റം വരുത്തിയത്.

നവ കേരള സദസ്സിൻ്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്നായിരുന്നു പൊലീസിൻ്റെ നിർദേശം. എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് നിർദേശം നൽകിയത്.

ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്‌തശേഷം കടയിൽ എത്തിച്ച് വിൽക്കണമെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നുമാണ് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നത്.

കടകളിലെ ജീവനക്കാർക്ക് പരിശോധനകൾ നടത്തിയ ശേഷം തിരിച്ചറിയൽ കാർഡുകൾ പൊലീസ് സ്റ്റേഷനിൽ നിന്നും നൽകും. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത ജീവനക്കാരെ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയിൽ എത്തിച്ചേരാൻ ഇരിക്കെയാായിരുന്നു പൊലീസിൻ്റെ വിചിത്ര നിർദേശം

Continue Reading

kerala

റെക്കോര്‍ഡിട്ട് സ്വര്‍ണവില, പവന് കൂടിയത് 600 രൂപ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. സ്വർണവില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 5,845 രൂപയായി. പവന് 600 രൂപയാണ് വർധിച്ചത്. 46,760 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം എത്തും.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞമാസം 29ന് ഗ്രാമിന് 5,810 രൂപയായിരുന്നു. എന്നാൽ നവംബർ 30ന് 60 രൂപ കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപ കൂടി. അതിന് പിന്നാലെയാണ് ഇന്നും സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം.
വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കാൻ കാരണമായി. വില ഇനിയും കൂടുമെന്നാണ് സൂചന.

Continue Reading

kerala

നിലമ്പൂരിലും പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരെ പരാതി

2019ലെ പ്രളയത്തെ തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ റീ ബില്‍ഡ് നിലമ്പൂരിന്റെ വരവ്, ചെലവ് കാര്യങ്ങള്‍ പൊതുജനങ്ങളെ അറിച്ചില്ലെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.

Published

on

നിലമ്പൂര്‍: നവകേരള സദസ്സില്‍ റീ ബില്‍ഡ് നിലമ്പൂരുമായി ബന്ധപ്പെട്ട് പരാതി. 2019ലെ പ്രളയത്തെ തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ റീ ബില്‍ഡ് നിലമ്പൂരിന്റെ വരവ്, ചെലവ് കാര്യങ്ങള്‍ പൊതുജനങ്ങളെ അറിച്ചില്ലെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.

കവളപ്പൊയ്ക സ്വദേശി തുണ്ടിപ്പറമ്പില്‍ മറിയാമ്മയാണ് പരാതി നല്‍കിയത്.നാട്ടില്‍ നിന്നും വിദേശത്തു നിന്നും എം.എല്‍.എയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

 

Continue Reading

Trending