Connect with us

india

രാഹുലിന്റെ സ്വീകരണം ഗംഭീരവിജയം: അത്യാവേശത്തില്‍ യു.ഡി.എഫ്

വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

Published

on

രാഹുല്‍ഗാന്ധിയെ ലോക്‌സഭാഅംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയും യു.ഡി.എഫ് വയനാട്ടില്‍ ഇന്നലെ നടത്തിയ മഹാറാലിയും പൊതുസമ്മേളനവും കേരളത്തില്‍ യു.ഡി.എഫ് അജയ്യമെന്ന് തെളിയിക്കുന്നതായി. വയനാട് ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു സ്വീകരണത്തിനും രാഹുലിനെയും സഹോദരി പ്രിയങ്കയെയും കാണാനായി എത്തിയത്. പൊരിവെയിലത്തും മൂന്നുമണിക്കും വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. കല്‍പ്പറ്റ പട്ടണം കണ്ട ഐതിഹാസികമായ ജനക്കൂട്ടമാണ് രാഹുലിനായി എത്തിച്ചേര്‍ന്നത്. ഇതിലും വലിയ പ്രവര്‍ത്തകസാന്നിധ്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. രാഹുലിനെകൂടാതെപ്രിയങ്കയും പ്രസംഗത്തിലും കൈവീശി അഭിവാദ്യം ചെയ്തതിലൂടെയും പ്രവര്‍ത്തകരെ കയ്യിലെടുത്തു. ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തത് വലിയ ആവേശമായി. പാണക്കാട് സാദിഖലി തങ്ങളും റോഡ് ഷോയില്‍എത്തിയത് അത്യപൂര്‍വമായി. മുമ്പൊന്നും പാണക്കാട് കുടുംബം പൊതുറാലികളില്‍ പങ്കെടുത്തിരുന്നില്ല. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കഴിഞ്ഞയാഴ്ച നടത്തിയ യൂത്ത്‌ലീഗ് പന്തം കൊളുത്തി പ്രകടനത്തിലും സാദിഖലി തങ്ങള്‍ പങ്കെടുത്തത് അത്യപൂര്‍വഅനുഭവമായിരുന്നു.
ഏതായാലും രാഹുലിന് വേണ്ടിയുള്ളതാണെങ്കിലും ഈ സ്വീകരണവിജയം ബി.ജെ.പിയുടെ ഏകാധിപത്യമതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരും ജനാധിപത്യത്തിനും വേണ്ടിയുളള താക്കീതായി മാറിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സ്വീകരണവിജയം വോട്ടാക്കി മാറ്റാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ നാലേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും വിജയമായി പ്രതിഫലിക്കുകയും ചെയ്തു. അതേ വിജയമോ അതില്‍കൂടുതലോ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പുതിയ പ്രതീക്ഷയും. രാഹുലിനെ അയോഗ്യനാക്കിയത് വഴി ഒഴിവുവന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ മോദിക്കും ബി.ജെ.പിക്കും തിരിച്ചടി നല്‍കാമെന്ന ്‌വയനാട്ടുകാര്‍ കണക്കുകൂട്ടുന്നു. മുസ്്‌ലിം ലീഗിന്റെ ഉറച്ച നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോക്‌സഭാമണ്ഡലത്തില്‍ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലും കൂട്ടാനാണ് പാര്‍ട്ടിയുടെയും യു.ഡി.എഫ് നേതാക്കളുടെയും പ്ലാന്‍. വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending