Connect with us

More

കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി

Published

on

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.

മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ ക്യാപ്റ്റന്‍ കോലി രൂക്ഷമായാണ് പ്രതികരിച്ചത്. മേലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നായിരുന്നു വിരാട് കോലിയുടെ തുറന്നുപറച്ചില്‍. ഇതു ഇരു ടീമംഗങ്ങളും തമ്മില്‍ ഇനിയും മാറാത്ത പോരിന്റെ ആഴമാണ് വ്യക്തമാക്കുന്നതാണ്.


ടെസ്റ്റിന് മുമ്പുള്ള എന്റെ അഭിപ്രായം തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. ഇല്ല, ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപെട്ടുക്കഴിഞ്ഞു-കോലി പറഞ്ഞു.

അതേസമയം ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷം എതിര്‍ ടീമിലെ താരങ്ങളെ വരവേല്‍ക്കാനായി കോലി മൈതാനത്തിറങ്ങി. ഓസീസ് നായകന്‍ സ്മിത്തിന് കൈ കൊടുക്കാനും കോലി മടിച്ചിരുന്നില്ല.

വാശിയേറിയ നാല് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായി. ഗ്രൗണ്ടിന് പുറത്തും അകത്തുമായി ഇരുടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു . മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ കോലിയുടെ തോളിന് പരിക്കേറ്റതു വരെ വാശിയുടെ പുറത്ത് കളിയാക്കലിലേക്ക് എത്തി. എതിര്‍ ക്യാപ്റ്റന് പരിക്കേറ്റപ്പോള്‍ അവിടെ സ്വാന്തനവുമായി എത്തുന്നതിന് പകരം ഓസീസ് താരങ്ങള്‍ പരിക്കേറ്റയാളം കളിയാക്കുകയാണ് ഉണ്ടായ്ത്.
മത്സരത്തിനിടെ മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിച്ചതും ബന്ധം വഷളാക്കുന്നതായി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ഓസീസ് ക്യാപ്റ്റന്‍ കള്ളനെന്ന് അധിക്ഷേപിക്കുക കൂടിയായതോടെ പ്രശ്‌നം രൂക്ഷമാക്കുന്നതായി.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending