Connect with us

More

ബംഗ്ലാദേശിന് 5 വിക്കറ്റ് ജയം; സെമി ഫൈനല്‍ സാധ്യത സജീവം

Published

on

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലാന്റിനെതിരെ ബംഗ്ലാദേശിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 115 പന്തില്‍ 114 റണ്‍സ് നേടിയ ഷാഖിബുല്‍ ഹസന്റെയും 107 പന്തില്‍ 102 റണ്‍സ് നേടിയ മുഹമ്മദുല്ലയുടെയും മിന്നുന്ന പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. കിവി ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നത് 63 റണ്‍സ് നേടിയ ടെയ്‌ലറും 57 റണ്‍സ് നേടിയ വില്ല്യംസണുമാണ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ 33 നും ബ്രും 36 റണ്‍സിനും പുറത്തായി. 13 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ മൊസദാക് ഹുസൈനാണ് ബൗളര്‍മാരില്‍ കരുത്തനായത്. കഴിഞ്ഞ മല്‍സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ തമീം ഇഖ്ബാലിനെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കിയാണ് കിവീസ് തുടങ്ങിയത്. സൗമ്യ സര്‍ക്കാര്‍ 3 റണ്‍സിനും മടങ്ങി. സബീര്‍റഹ്മാനും വന്ന വഴിയേ മടങ്ങിയപ്പോള്‍ വന്‍ തകര്‍ച്ചയാണ് കടുവകള്‍ മുന്നില്‍ കണ്ടത്. എന്നാല്‍ ഷാക്കിബ് അല്‍ ഹസനും മഹമൂദുല്ലയും ഉജ്വല പ്രകടനം കാഴ്ച വെക്കുകയായിരുന്നു. ജയത്തോടെ സെമി ഫൈനല്‍ സാധ്യത ബംഗ്ലാദേശ് സജീവമാക്കിയിരിക്കുകയാണ്.

ഇന്ന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടുന്ന ഓസീസ് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇതു വരെ രണ്ടു മത്സരങ്ങള്‍ കളിച്ചത്് രണ്ടും മഴ കൊണ്ടു പോയതിനാല്‍ ഇന്ന് കാലാവസ്ഥ ചതിച്ചാല്‍ ഓസീസിന് കെട്ടിപ്പൂട്ടി നാട്ടിലേക്കു മടങ്ങേണ്ടി വരും. അതേ സമയം ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാനുമാകും. ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ മഴ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ മഴ വില്ലനാവുകയായിരുന്നു. അതേ സമയം രണ്ടു മത്സരങ്ങള്‍ വിജയിച്ച് ഇതിനോടകം സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ട് ഓസീസിനെ കൂടി കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാവുമെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന് അനുകൂലമെങ്കില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതാണ് ഓസീസിന് ആശ്വാസം പകരുന്നത്. അതേ സമയം എഡ്ജ്ബാസ്റ്റണില്‍ ഇതിനു മുമ്പ് നടന്ന മൂന്ന് മത്സരങ്ങളിലും മഴയുടെ സാന്നിധ്യമുണ്ടായതിനാല്‍ ഇന്നത്തെ മത്സരത്തേയും മഴ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. മത്സരത്തില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് മുന്‍ ഓസീ താരം മൈക്കല്‍ ഹസി പറയുന്നു. അതിനാല്‍ തന്നെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

kerala

ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.

കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.

കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.

Continue Reading

Trending