Connect with us

More

സ്‌ഫോടന സ്ഥലവും പ്രതികളുടെ അറസ്റ്റിലും അവ്യക്തത; ലക്നോ, മധ്യപ്രദേശ് ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യാജമെന്ന് സംശയം

Published

on

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന്റെ തലേന്ന് ലക്നോവിലും മധ്യപ്രദേശിലുമായി നടന്ന ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യജമായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഭോപ്പാലില്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായ സ്ഥലവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥലും തമ്മിലുള്ള ദൂരവും സമയവും പൊരുത്തപ്പെടാത്തതാണ് സംശയത്തിന് അടിസ്ഥാനം. പോലീസ് മേധാവിമാരുടെ പ്രസ്താവനയിലും വൈരുദ്ധ്യം പ്രകടമായിരുന്നു.

വേല ൂൗശി.േരീാ എന്ന വാര്‍ത്താ പോര്‍ട്ടലാണ് ഇതുസം ബന്ധിച്ച സംശയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷാജാപൂറിന് സമീപം ഭോപ്പാല്-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത് 7 ന് രാവിലെ 10 മണിക്ക്. മണിക്കൂറുകള്‍ക്കകം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മധ്യപ്രദേശിലെ പിപാരിയയില്‍ നിന്നും പ്രതികളെ പിടികൂടി. എന്നാല്‍ സ്‌ഫോടനമുണ്ടായ ഷാജാപൂരില്‍ നിന്ന് പിപാരിയയിലേക്ക് റോഡ്-ട്രെയിന്‍ യാത്രക്ക് ചുരങ്ങിയത് ഏഴ് മണിക്കൂറും കാണ്‍പൂരിലേക്ക് 11.30 മണിക്കൂറും വേണം. പക്ഷേ ഈ സമയം തികയും മുമ്പേയായിരുന്നു അറസ്റ്റുകള്‍. പ്രതികള്‍ ഇനി വ്യോമ മാര്‍ഗമാണ് രക്ഷപ്പെട്ടത് എന്ന് കരുതിയാലും ഏതെങ്കിലും ഒരിടത്ത് നിന്നേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് വൈബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുമുണ്ട്.
യു.പി തലസ്ഥാനമായ ലക്നോവിന് സമീപത്തെ താക്കൂര്‍ഗഞ്ചില്‍ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കൊലപ്പെടുത്തിയ സൈഫുള്ള എന്ന ഭീകരനും ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ സൈഫുള്ള തമ്പടിച്ച വീട് സ്ഥിതി ചെയ്യുന്ന താക്കൂര്‍ ഗഞ്ചിലേക്ക് സ്‌ഫോടനം നടന്ന ഷാജാപുരില്‍ നിന്ന് എളുപ്പ വഴിയിലൂടെയാണെങ്കിലും 13 മണിക്കൂര്‍ യാത്രയുണ്ട്.
പക്ഷേ ഈ സമയം പോലും തികയും മുമ്പാണ് താക്കൂര്‍ ഗഞ്ചിലെ ഭീകരനെ പിടികൂടാനുള്ള ശ്രമം യു.പി ഭീകര വിരുദ്ധ സേന ആരംഭിച്ചത്. താക്കൂര്‍ ഗഞ്ചില്‍ രണ്ട് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന യു.പി ഡിജിപിയുടെ പ്രസ്താവനയും എന്നാല്‍ ഏറ്റുട്ടലിനൊടുവില്‍ ഒരാളുടെ മൃതദേഹം മാത്രം കണ്ടെടുത്തതും സംശയം ബലപ്പെടുത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു; അഞ്ച് പേര്‍ പിടിയില്‍

Published

on

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു. മണ്ണാര്‍ക്കാട് കല്ലടിക്കോട് ആണ് കേസിനാസ്പദമായ സംഭവം. 300ഓളം കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത്. സംഭവത്തില്‍ അഞ്ച് പേരെ വനം വകുപ്പ് പിടികൂടി.

വനത്തിനകത്ത് വെടിയുടെ ശബ്ദം കേട്ട് വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ചത്ത മ്ലാവിനെ കണ്ടെത്തിയത്.

Continue Reading

crime

അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍

അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍

Published

on

ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസിലെ പ്രതി ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് വന അതിര്‍ത്തി മേഖലയില്‍ നിന്നാണ് വിജേഷ് പിടിയിലായത്.

കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിനി അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് വിജേഷിനെ കാണാതാവുകയും ചെയ്തു. മൃതദേഹം കിടന്നിരുന്ന മുറിയിലോ അനുമോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനാണ് മൊബൈല്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തതോടെയാണ് വിജേഷിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമായത്.

Continue Reading

crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍

Published

on

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പൊലീസ് അറസ്റ്റുചെയ്തത്. സമൂഹ മാധ്യമങ്ങള്‍ വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു.

പിന്നീട് പ്രതി ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍ പെണ്‍കുട്ടി പിന്മാറി. വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പരാതി.

 

 

Continue Reading

Trending