X

തെഹ്‌രീകെ-ഇ-ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രം

തെഹ്‌രീകെ -ഇ-ഹുറിയത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

മുസ്‌ലിം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിംഗ്) കഴിഞ്ഞ ദിവസം കേന്ദ്രം നിരോധിച്ചിരുന്നു. ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ജമ്മു കശ്മീരില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു നടപടി. ഇതിന് തൊട്ടുപിന്നാലെയാണ് തെഹ്‌രീകെ -ഇ-ഹുറിയത്തിനെ നിരോധിച്ചുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

യു.എ.പി.എ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. കൊല്ലപ്പെട്ട വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ തലവന്‍. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ സംഘടന ശ്രമിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്‍ നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

webdesk13: